അണ്ടര്‍ 19 ലോകകപ്പ്: ശ്രീലങ്ക സെമിയില്‍

മിര്‍പുര്‍: മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ശക്തരായ ശ്രീലങ്ക ഐസിസി അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ശ്രീലങ്ക കൈക്കലാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.2 ഓവറില്‍ 184 റണ്‍സിന് പുറത്താവുകയായിരുന്നു. 57 പന്തില്‍ നാല് ബൗണ്ടറിയോടെ 42 റണ്‍സെടുത്ത കല്ലം ടെയ്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. ശ്രീലങ്കയ്ക്കു വേണ്ടി വാനിദു ഹസരെന്‍ക മൂന്നും അസിത് ഫെര്‍ണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.
മറുപടിയില്‍ ഓപണര്‍ അവിസ്‌ക ഫെര്‍ണാണ്ടോ (95) അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ 35.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ലക്ഷ്യം കാണുകയായിരുന്നു. 96 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഫെര്‍ണാണ്ടോയുടെ ഇന്നിങ്‌സ്.
സെമിയില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികള്‍. നാളെയാണ് ഇന്ത്യ-ശ്രീലങ്ക സെമി പോരാട്ടം അരങ്ങേറുന്നത്. ഇന്ന് നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെ എതിരിടും. ഈ മല്‍സരത്തില്‍ ജയിക്കുന്ന ടീം ആതിഥേയരായ ബംഗ്ലാദേശുമായി കൊമ്പുകോര്‍ക്കും.
Next Story

RELATED STORIES

Share it