അടൂര്‍ പീഡനം: വിട്ടയച്ച പ്രതിയെ അറസ്റ്റ് ചെയ്തു

ശാസ്താംകോട്ട: അടൂരിനു സമീപം കടമ്പനാട്ടെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കെട്ടിയിട്ട ശേഷം ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പോലിസ് ആദ്യം വിട്ടയച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കുലശേഖരപുരം മാമൂട്ടില്‍ മണിനിവാസില്‍ പ്രമോദി(33) നെയാണ് കഴിഞ്ഞദിവസം കൊട്ടാരക്കര ഡിവൈഎസ്പി അനില്‍ദാസ്, ശൂരനാട് എസ്‌ഐ പ്രൈജു എന്നിവരുടെ നേതൃത്വത്തില്‍ വീട്ടില്‍ നിന്നു പിടികൂടിയത്. ഇയാളെ പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ മറ്റുപ്രതികള്‍ക്കൊപ്പം നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, ഇയാള്‍ പീഡിപ്പിച്ചിട്ടില്ലെന്നുള്ള പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രമോദിനെ അടൂര്‍ ഡിവൈഎസ്പി വിട്ടയച്ചിരുന്നു. പ്രമോദിനെ വിട്ടയച്ച സംഭവം വിവാദമായതോടെ ഐജി മനോജ് എബ്രഹാം ഏനാത്ത് പോലിസ് സ്‌റ്റേഷനില്‍ എത്തി കേസ് അന്വേഷണം കൊട്ടാരക്കര, തിരുവല്ല ഡിവൈഎസ്പിമാര്‍ക്കു കൈമാറുകയും പോലിസ് വിട്ടയച്ച പ്രമോദിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. പെണ്‍കുട്ടികള്‍ പോലിസിനു നല്‍കിയ മൊഴിയില്‍ പ്രമോദ് പീഡനം നടന്നിടത്ത് ഉണ്ടായിരുന്നെന്നും മറ്റു പ്രതികള്‍ക്ക് വേണ്ട ഒത്താശ ചെയ്തു കൊടുക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it