അഞ്ച് യുവതികള്‍ ഉള്‍പ്പെടെ 12 പേര് പിടിയില്‍
BY TK tk18 Oct 2015 4:57 AM GMT
TK tk18 Oct 2015 4:57 AM GMT
തിരുവനന്തപുരം: ഓണ്‍ലൈന്‍വഴി പെണ്‍വാണിഭം നടത്തിയിരുന്ന വന്‍ റാക്കറ്റിലെ 12 പേരെ പോലിസ് പിടികൂടി. ലൊകാന്ഡോ എന്ന അഡ്വര്‍ടൈസ്മെന്റ് വെബ്സൈറ്റ്വഴി പരസ്യം നല്കി അതിലൂടെ ബന്ധപ്പെടുന്നവര്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, അടൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്ന സംഘം പിടിയിലായത്.
ഇതില്‍ രണ്ട് കോളജ് വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ഏഴു പുരുഷന്മാര്ക്കും ഒരു സ്ത്രീക്കുമെതിരേ കേസെടുത്ത പോലിസ് നാലു സ്ത്രീകളെ നിര്‍ഭയ കേന്ദ്രത്തിനും ഇതില്‍ ഒരു സ്ത്രീയുടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും കൈമാറി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഉണ്ണികൃഷ്ണന്(34), കൊല്ലം പുത്തൂര്‍ സ്വദേശി പ്രവീണ്‍(27), എറണാകുളം എടവനക്കാട് സ്വദേശി അജീഷ്(33), കൊല്ലം മാങ്ങാട് സ്വദേശി അനീഷ്(33), കൊല്ലം അഞ്ചല്‍ സ്വദേശി അബിന്‍ബാഷ്, അടൂര്‍ സ്വദേശി ജിഷ്ണു(19), തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ഷജീബ് ഖാന്(33), കൊല്ലം മാങ്ങാട് സ്വദേശിനി ബിനിമോള്‍(39) എന്നിവരാണ് അറസ്റ്റിലായത്.
വെബ്സൈറ്റില്‍ പേരും മൊബൈല്‍ നമ്പറും നല്കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്താണ് സംഘം വാണിഭം നടത്തിയിരുന്നത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു റെയ്ഡ്. പുലര്‍ച്ചെ വരെ നീണ്ട റെയ്ഡില്‍ ബിസിനസ് പ്രമുഖര്‍ വരെ കുടുങ്ങിയേക്കാവുന്ന സൂചനകള്‍ പോലിസിന് ലഭിച്ചതായാണ് വിവരം. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. സൈബര്‍ പോലിസ് സംഘം ഇവരെ ചോദ്യംചെയ്തുവരികയാണ്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച് പോലിസിന് നേരത്തെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. എസ്കോര്‍ട്ട് എന്ന പേരിലായിരുന്നു ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വെബ്സൈറ്റ് പരസ്യത്തില്‍ റാക്കറ്റില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെയും ഏജന്റിന്റെയും നമ്പരുണ്ടാവും. നമ്പരുകളിലേക്ക് വിളിക്കുന്നവരെ ഏജന്റുമാരെത്തി പെണ്‍കുട്ടികളുടെ ചിത്രം കാണിച്ച് കൈമാറ്റം ഉറപ്പിക്കും. തുടര്‍ന്നു പണം നല്കുന്ന മുറയ്ക്ക് ഹോട്ടലുകളിലും വാടകവീടുകളിലും പെണ്‍കുട്ടികളെ എത്തിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. സംഘം കൊച്ചുകുട്ടികളെ വരെ വാണിഭത്തിനു മറയാക്കി ഉപയോഗിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, സംഘത്തിലുള്ള ഉന്നതര്‍ അറസ്റ്റ് വിവരം അറിഞ്ഞ് മുങ്ങിയതായാണ് സൂചന.
ഇതില്‍ രണ്ട് കോളജ് വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ഏഴു പുരുഷന്മാര്ക്കും ഒരു സ്ത്രീക്കുമെതിരേ കേസെടുത്ത പോലിസ് നാലു സ്ത്രീകളെ നിര്‍ഭയ കേന്ദ്രത്തിനും ഇതില്‍ ഒരു സ്ത്രീയുടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും കൈമാറി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഉണ്ണികൃഷ്ണന്(34), കൊല്ലം പുത്തൂര്‍ സ്വദേശി പ്രവീണ്‍(27), എറണാകുളം എടവനക്കാട് സ്വദേശി അജീഷ്(33), കൊല്ലം മാങ്ങാട് സ്വദേശി അനീഷ്(33), കൊല്ലം അഞ്ചല്‍ സ്വദേശി അബിന്‍ബാഷ്, അടൂര്‍ സ്വദേശി ജിഷ്ണു(19), തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ഷജീബ് ഖാന്(33), കൊല്ലം മാങ്ങാട് സ്വദേശിനി ബിനിമോള്‍(39) എന്നിവരാണ് അറസ്റ്റിലായത്.
വെബ്സൈറ്റില്‍ പേരും മൊബൈല്‍ നമ്പറും നല്കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്താണ് സംഘം വാണിഭം നടത്തിയിരുന്നത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു റെയ്ഡ്. പുലര്‍ച്ചെ വരെ നീണ്ട റെയ്ഡില്‍ ബിസിനസ് പ്രമുഖര്‍ വരെ കുടുങ്ങിയേക്കാവുന്ന സൂചനകള്‍ പോലിസിന് ലഭിച്ചതായാണ് വിവരം. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. സൈബര്‍ പോലിസ് സംഘം ഇവരെ ചോദ്യംചെയ്തുവരികയാണ്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച് പോലിസിന് നേരത്തെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. എസ്കോര്‍ട്ട് എന്ന പേരിലായിരുന്നു ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വെബ്സൈറ്റ് പരസ്യത്തില്‍ റാക്കറ്റില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെയും ഏജന്റിന്റെയും നമ്പരുണ്ടാവും. നമ്പരുകളിലേക്ക് വിളിക്കുന്നവരെ ഏജന്റുമാരെത്തി പെണ്‍കുട്ടികളുടെ ചിത്രം കാണിച്ച് കൈമാറ്റം ഉറപ്പിക്കും. തുടര്‍ന്നു പണം നല്കുന്ന മുറയ്ക്ക് ഹോട്ടലുകളിലും വാടകവീടുകളിലും പെണ്‍കുട്ടികളെ എത്തിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. സംഘം കൊച്ചുകുട്ടികളെ വരെ വാണിഭത്തിനു മറയാക്കി ഉപയോഗിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, സംഘത്തിലുള്ള ഉന്നതര്‍ അറസ്റ്റ് വിവരം അറിഞ്ഞ് മുങ്ങിയതായാണ് സൂചന.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT