അഞ്ച് ദിവസത്തിനിടെ കാണാതായത് അഞ്ചു പെണ്‍കുട്ടികളെ
BY Sumeera SMR18 Jan 2016 5:21 AM GMT
Sumeera SMR18 Jan 2016 5:21 AM GMT
തൊടുപുഴ: ജില്ലയില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കാണാതായത് അഞ്ച് പെണ്‍കുട്ടികളെ.കഴിഞ്ഞ ബുധനാഴ്ച നാല് പെണ്‍കുട്ടികളെയാണ് ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷന് പരിധികളില്‍ നിന്ന് കാണാതായത്.
വണ്ടിപ്പെരിയാര്‍,മൂന്നാര്‍,അടിമാലി,വാഗമണ്‍ എന്നീ സ്റ്റേഷനുകളില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായത്.വ്യാഴാഴ്ചയാണ് പെരുവന്താനം പോലിസ് സ്റ്റേഷന് പരിധിയില്‍ നിന്ന് 18കാരിയെ കാണാതായത്. അഞ്ച് സംഭവങ്ങളിലും ബന്ധുക്കള്‍ പരാതി നല്കി. കാണാതായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലിസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. മൂന്നാറില്‍ നിന്നും അടിമാലിയില്‍ നിന്നും കാണാതായിരിക്കുന്നത് 15,16 വയസുള്ളവരെയാണ്. പ്രണയത്തില്‍ കുടുങ്ങി കാമുകനൊപ്പം നാട് വിട്ടതാണ് എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ല പോലിസ് മേധാവി കര്‍ശന നിര്‍ദേശം നല്കി്. തൊടുപുഴ സ്റ്റേഷനിലെ വനിത സെല്ലിലും ഇത്തരത്തില്‍ ദിനം പ്രതി പെണ്‍കുട്ടികളെ കണാതായ പരാതികളുമായി മാതാപിതാക്കന്മാര് എത്തുന്നതും നിത്യസംഭവമാണ്.
എന്നാല്‍ മിക്ക കേസുകളിലും പെണ്‍കുട്ടികള്‍ പ്രണയിച്ച് ഒളിച്ചോടുകയാണ് പതിവ്.പോലിസ് പിടിയിലാവുന്ന കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം കൗണ്‍സലിങ് നല്കി വിട്ടയ്ക്കുകയാണ് പതിവ്.
മിക്ക കേസുകളും പരാതി നല്കിയതിനുശേഷം പോലിസ് സ്റ്റേഷനുകളില്‍ ഒത്തുതീര്‍പ്പാക്കും.ഇത്തരത്തില്‍ ജില്ലയില്‍ ദിനം പ്രതി ഒന്നിലധികം കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതയാണ് ജില്ല ക്രൈം റെക്കോര്‍ട്സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷങ്ങളിലെക്കാള്‍ കൂടൂതലായി പെണ്‍കുട്ടികള്‍ നാടുവിടുന്നതായും പോലിസ് പറയുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ മൂന്നാറില്‍ കുടൂതലായി കണ്ടുവരുന്നതായി പോലിസ് പറയുന്നു.
ചില കേസുകളില്‍ പെണ്‍കുട്ടികളെ കണ്ടെത്താനാവത്തതും പോലിസിനു തലവേദനയായിമാറി.ഫേസ്ബുക്ക്, വാട്സ് ആപ് ബന്ധങ്ങളാണ് പെണ്‍കുട്ടികളെ മിക്ക കേസുകളിലും കെണിയില്‍ വീഴ്ത്തുന്നതെന്നാണ് പോലിസ് പറയുന്നത്.
വണ്ടിപ്പെരിയാര്‍,മൂന്നാര്‍,അടിമാലി,വാഗമണ്‍ എന്നീ സ്റ്റേഷനുകളില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായത്.വ്യാഴാഴ്ചയാണ് പെരുവന്താനം പോലിസ് സ്റ്റേഷന് പരിധിയില്‍ നിന്ന് 18കാരിയെ കാണാതായത്. അഞ്ച് സംഭവങ്ങളിലും ബന്ധുക്കള്‍ പരാതി നല്കി. കാണാതായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലിസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. മൂന്നാറില്‍ നിന്നും അടിമാലിയില്‍ നിന്നും കാണാതായിരിക്കുന്നത് 15,16 വയസുള്ളവരെയാണ്. പ്രണയത്തില്‍ കുടുങ്ങി കാമുകനൊപ്പം നാട് വിട്ടതാണ് എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ല പോലിസ് മേധാവി കര്‍ശന നിര്‍ദേശം നല്കി്. തൊടുപുഴ സ്റ്റേഷനിലെ വനിത സെല്ലിലും ഇത്തരത്തില്‍ ദിനം പ്രതി പെണ്‍കുട്ടികളെ കണാതായ പരാതികളുമായി മാതാപിതാക്കന്മാര് എത്തുന്നതും നിത്യസംഭവമാണ്.
എന്നാല്‍ മിക്ക കേസുകളിലും പെണ്‍കുട്ടികള്‍ പ്രണയിച്ച് ഒളിച്ചോടുകയാണ് പതിവ്.പോലിസ് പിടിയിലാവുന്ന കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം കൗണ്‍സലിങ് നല്കി വിട്ടയ്ക്കുകയാണ് പതിവ്.
മിക്ക കേസുകളും പരാതി നല്കിയതിനുശേഷം പോലിസ് സ്റ്റേഷനുകളില്‍ ഒത്തുതീര്‍പ്പാക്കും.ഇത്തരത്തില്‍ ജില്ലയില്‍ ദിനം പ്രതി ഒന്നിലധികം കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതയാണ് ജില്ല ക്രൈം റെക്കോര്‍ട്സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷങ്ങളിലെക്കാള്‍ കൂടൂതലായി പെണ്‍കുട്ടികള്‍ നാടുവിടുന്നതായും പോലിസ് പറയുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ മൂന്നാറില്‍ കുടൂതലായി കണ്ടുവരുന്നതായി പോലിസ് പറയുന്നു.
ചില കേസുകളില്‍ പെണ്‍കുട്ടികളെ കണ്ടെത്താനാവത്തതും പോലിസിനു തലവേദനയായിമാറി.ഫേസ്ബുക്ക്, വാട്സ് ആപ് ബന്ധങ്ങളാണ് പെണ്‍കുട്ടികളെ മിക്ക കേസുകളിലും കെണിയില്‍ വീഴ്ത്തുന്നതെന്നാണ് പോലിസ് പറയുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT