Most popular

അഞ്ചുവര്‍ഷത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് പതിനൊന്ന് ആണവശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: 2009നും 2013നും ഇടയില്‍ രാജ്യത്തെ 11 ആണവശാസ്ത്രജ്ഞര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി കേന്ദ്രസര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. കേന്ദ്ര ആണവോര്‍ജവകുപ്പാണ് വിവരാവകാശപ്രകാരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. മരിച്ചവരില്‍ എട്ടുപേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയോ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെടുകയോ  കടലില്‍ മുങ്ങിമരിക്കുകയോ ചെയ്തതായാണ് വെളിപ്പെടുത്തല്‍. രണ്ടുപേര്‍ ആത്മഹത്യചെയ്തു.  ഒരാള്‍ വാഹനാപകടത്തില്‍ മരിച്ചു. ആത്മഹത്യചെയ്തവര്‍ നൂക്ലിയര്‍ പവര്‍ കോര്‍പറേഷനിലെ ശാസ്്ത്രജ്ഞരാണ്.
ഹരിയാണസ്വദേശിയായ രാഹുല്‍ സെറാവത്താണ് വിവരാവകാശനിയമം ഉപയോഗപ്പെടുത്തി ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
Next Story

RELATED STORIES

Share it