അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധന: സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ലെന്ന് ആക്ഷേപം
BY Sumeera SMR25 April 2016 5:08 AM GMT
Sumeera SMR25 April 2016 5:08 AM GMT
കോഴിക്കോട്: അങ്കണവാടി ജീവനക്കാര്‍ക്ക് ജനുവരിമാസം മുതല്‍ 10,000രൂപ ഓണറേറിയം അനുവദിക്കുമെന്ന് വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയിരുന്നെങ്കിലും പാലിക്കപെട്ടില്ലെന്ന് അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്(സിഐടിയു).
സര്‍ക്കാര്‍ ഉത്തരവു വന്ന പ്പോള്‍ ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന ഓണറേറിയം വര്‍ക്കറുടേത് 5600ല്‍ നിന്ന് 10,000രൂപയായും ഹെല്‍പ്പറുടേത് 4100 ല്‍ നിന്ന് 7000രൂപയായും വര്‍ധിപ്പിക്കണമെന്നും ഈ തുക തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തനതുഫണ്ടില്‍ നിന്നും എടുക്കണമെന്നും ഏപ്രില്‍ മുതല്‍ നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. അങ്കണവാടി ജീവനക്കാര്‍ക്ക് ഒരുരൂപപോ ലും ഓണറേറിയം ഇനത്തില്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കാതെയാണ് ഇങ്ങനെ ഉത്തരവ് ഇറക്കിയിട്ടുള്ളതെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി. 2015 ഏപ്രില്‍, മെയ് മാസങ്ങളില്‍ അംഗപരിമിത സര്‍വേ സര്‍ക്കാരിന് വേണ്ടി നടത്തിയത് അങ്കണവാടി ജീവനക്കാരാണ്.
ഇതിന് അനുവദിച്ച വേതനം അഞ്ചു രൂപയില്‍ നിന്നും വര്‍ധിപ്പിച്ചു തരു മെന്ന് വകുപ്പുമന്ത്രി എം കെ മുനീര്‍ ഉറപ്പുനല്‍കിയിരുന്നു. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 25ന് അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ സാമൂഹിക നീതി ഓഫിസിലേക്ക് രാവിലെ പത്തിന് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പരാതി അടിസ്ഥാനരഹിതമെന്ന് മന്ത്രി
കോഴിക്കോട്: അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധനയുമായി ബന്ധപ്പെട്ട അങ്കണവാടി വര്‍ക്കേഴ്സ് ആ ന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് സമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിവിധ ഘട്ടങ്ങളിലായി അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ജനുവരിയില്‍ എല്ലാ രാഷ്ട്രീയപ്രതിനിധികളുടെയും യോഗം നടന്നിരുന്നു. ആ യോഗത്തില്‍ ഏപ്രില്‍ മുതല്‍ വര്‍ധനയുണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. മെയ് മാസം മുതല്‍ വര്‍ധിപ്പിച്ച ഓണറേറിയം വിതരണം ചെയ്തു തുടങ്ങും. ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നില്ലെങ്കില്‍ രാഷ്ട്രീയപ്രേരിതമായി മാത്രമെ നടപടി കാണാന്‍ സാധിക്കുകയുള്ളുവെന്ന് കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോഴിക്കോട് സൗത്തി ല്‍ ബിജെപിയുമായി കോ ണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നുവെന്ന ആരോപണം മന്ത്രി നിഷേധിച്ചു.
സര്‍ക്കാര്‍ ഉത്തരവു വന്ന പ്പോള്‍ ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന ഓണറേറിയം വര്‍ക്കറുടേത് 5600ല്‍ നിന്ന് 10,000രൂപയായും ഹെല്‍പ്പറുടേത് 4100 ല്‍ നിന്ന് 7000രൂപയായും വര്‍ധിപ്പിക്കണമെന്നും ഈ തുക തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തനതുഫണ്ടില്‍ നിന്നും എടുക്കണമെന്നും ഏപ്രില്‍ മുതല്‍ നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. അങ്കണവാടി ജീവനക്കാര്‍ക്ക് ഒരുരൂപപോ ലും ഓണറേറിയം ഇനത്തില്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കാതെയാണ് ഇങ്ങനെ ഉത്തരവ് ഇറക്കിയിട്ടുള്ളതെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി. 2015 ഏപ്രില്‍, മെയ് മാസങ്ങളില്‍ അംഗപരിമിത സര്‍വേ സര്‍ക്കാരിന് വേണ്ടി നടത്തിയത് അങ്കണവാടി ജീവനക്കാരാണ്.
ഇതിന് അനുവദിച്ച വേതനം അഞ്ചു രൂപയില്‍ നിന്നും വര്‍ധിപ്പിച്ചു തരു മെന്ന് വകുപ്പുമന്ത്രി എം കെ മുനീര്‍ ഉറപ്പുനല്‍കിയിരുന്നു. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 25ന് അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ സാമൂഹിക നീതി ഓഫിസിലേക്ക് രാവിലെ പത്തിന് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പരാതി അടിസ്ഥാനരഹിതമെന്ന് മന്ത്രി
കോഴിക്കോട്: അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധനയുമായി ബന്ധപ്പെട്ട അങ്കണവാടി വര്‍ക്കേഴ്സ് ആ ന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് സമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിവിധ ഘട്ടങ്ങളിലായി അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ജനുവരിയില്‍ എല്ലാ രാഷ്ട്രീയപ്രതിനിധികളുടെയും യോഗം നടന്നിരുന്നു. ആ യോഗത്തില്‍ ഏപ്രില്‍ മുതല്‍ വര്‍ധനയുണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. മെയ് മാസം മുതല്‍ വര്‍ധിപ്പിച്ച ഓണറേറിയം വിതരണം ചെയ്തു തുടങ്ങും. ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നില്ലെങ്കില്‍ രാഷ്ട്രീയപ്രേരിതമായി മാത്രമെ നടപടി കാണാന്‍ സാധിക്കുകയുള്ളുവെന്ന് കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോഴിക്കോട് സൗത്തി ല്‍ ബിജെപിയുമായി കോ ണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നുവെന്ന ആരോപണം മന്ത്രി നിഷേധിച്ചു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT