Flash News

ഹ്രസ്വചിത്രങ്ങള്‍ക്ക് വിലക്ക്: കോടതി വിശദീകരണം തേടി



കൊച്ചി: കേരളത്തിന്റെ പത്താമത് അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരായ ഹരജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച മേളയില്‍ കശ്മീര്‍ വിഷയം പറയുന്ന ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍, ജെഎന്‍യു വിദ്യാര്‍ഥി സമരങ്ങളെക്കുറിച്ചുള്ള ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്, രോഹിത് വെമുലയെക്കുറിച്ചുള്ള അണ്‍ബെയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നസ്’എന്നീ ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത് ചോദ്യംചെയ്ത് കേരള ചലച്ചിത്ര അക്കാദമി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. പത്ത് ദിവസത്തിനകം സത്യവാങ്മൂലമായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. അനുമതി നിഷേധത്തിനെതിരേ മന്ത്രാലയത്തില്‍ അക്കാദമി അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് അക്കാദമി ഹൈക്കോടതിയെ സമീപിച്ചത്. അപ്പീല്‍ തള്ളി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിച്ചു.
Next Story

RELATED STORIES

Share it