ഹിന്ദുയുവാവിന്റെ ചിതയ്ക്കു തീക്കൊളുത്തി മുസ്‌ലിം സുഹൃത്ത്

കൊല്‍ക്കത്ത: ബന്ധുക്കള്‍ ഏറ്റെടുക്കാനില്ലാതിരുന്ന 30കാരന്‍ മിലന്‍ദാസിന്റെ അന്ത്യകര്‍മം നടത്തിയത് ഉറ്റ സുഹൃത്ത് റാബി ശെയ്ഖ്. മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ മോര്‍ച്ചറിയില്‍ കിടന്നപ്പോഴാണ് ഉറ്റ സുഹൃത്ത് അതിനു തയ്യാറായത്. മെയ് 29നാണ് മിലന്‍ദാസ് എന്ന ചെറുപ്പക്കാരന്‍ മരിക്കുന്നത്. ബന്ധുക്കളെ ആരെയും കണ്ടെത്താന്‍ കഴിയാത്തതോടെ പോലിസ് അനാഥശവങ്ങള്‍ സംസ്‌കരിക്കുന്ന നടപടികളിലേക്കു നീങ്ങുമ്പോഴാണു റാബി ശെയ്ഖ് രംഗത്തെത്തിയത്. താന്‍ ജീവിച്ചിരിക്കെ തന്റെ സുഹൃത്തിനെ അനാഥനായി യാത്രയാക്കാന്‍ അനുവദിക്കില്ലെന്നു റാബി ശെയ്ക്ക് അധികൃതരെ അറിയിക്കുകയായിരുന്നു.
അതിനിടെ ഹിന്ദു നിയമപ്രകാരം അന്ത്യകര്‍മം ഹിന്ദു തന്നെ ചെയ്യണമെന്നിരിക്കെ റാബി എന്ന മുസ്‌ലിം മുന്നോട്ടുവന്നതിനെതിരേ ചിലര്‍ രംഗത്തെത്തി. എന്നാല്‍ മറ്റാരെങ്കിലും ഏറ്റെടുക്കണമെന്ന ആവശ്യത്തിനു മുന്നില്‍ പ്രതിഷേധക്കാര്‍ മുട്ടുമടക്കുകയായിരുന്നു. തുടര്‍ന്നു സുഹൃത്തിന്റെ ചിതയ്ക്ക് റാബി തീക്കൊളുത്തി. ദിവസങ്ങള്‍ക്ക് ശേഷം നടന്ന ശ്രാദ്ധ ചടങ്ങും നടത്തിയത് റാബി തന്നെ.
ഇത്രയും പരിശുദ്ധമായൊരു സൗഹൃദത്തിന് സാക്ഷ്യംവഹിക്കാന്‍ കഴിഞ്ഞ താന്‍ ഭാഗ്യവാനാണെന്നു ചടങ്ങിന്റെ കര്‍മികത്വം വഹിച്ച കര്‍മി മാധ്യമങ്ങളോട് പറഞ്ഞു. ഉറ്റ സുഹൃത്തുക്കളായ തങ്ങള്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി തമ്മില്‍ കാണാത്ത ദിവസങ്ങള്‍ വിരളമായിരുന്നുവെന്നു റാബി പറഞ്ഞു.
Next Story

RELATED STORIES

Share it