malappuram local

ഹാഷീഷ് ഓയിലുമായി യുവാവ് കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയില്‍



പുത്തനത്താണി: 60 ഗ്രാം ഹെറോയിനുമായി വളാഞ്ചേരി കഞ്ഞിപ്പുരയില്‍ യുവാവ് എക്‌സൈസിന്റെ പിടിയിലായി. തിരൂര്‍ താലൂക്കില്‍ കാട്ടിപ്പരുത്തി വില്ലേജില്‍ കരിപ്പോള്‍ ചാവടിപ്പറമ്പില്‍ ഷാജഹാന്‍ (31) ആണ് കഞ്ഞിപ്പുരയില്‍ പിടിയിലായത്. മലപ്പുറം ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാറിന് ലഭിച്ച വളാഞ്ചേരി, കുറ്റിപ്പുറം ഭാഗങ്ങളില്‍ വ്യാപകമായി ഹാഷിഷ് ഓയില്‍ വില്‍പനയും വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി ഉപഭോഗവും നടക്കുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നര മാസമാസത്തോളമായി കുറ്റിപ്പുറം എക്‌സൈസ് ഷാഡോ പാര്‍ട്ടിയെ നിയോഗിച്ച് പ്രദേശത്തെ വിദ്യാര്‍ഥികളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ഹാഷിഷ് ഉപയോഗം ശ്രദ്ധയില്‍പെടുകയും വില്‍പ്പനക്കാരനായ ഷാജഹാനെ ആവശ്യക്കാരനെന്ന വ്യാജേന സമീപിച്ച് കച്ചവടം ഉറപ്പിച്ച് പിടികൂടുകയുമായിരുന്നു. ഇതിന് മുന്‍പ് ഷാജഹാനെ രണ്ടുകിലോ കഞ്ചാവുമായി പോലിസ് പിടികൂടുകയും ജാമ്യത്തിലിറങ്ങി നാലുമാസമായി. ചോദ്യം ചെയ്യലില്‍ ഹാഷിഷ് ഓയില്‍ എത്തിച്ച് കൊടുക്കുന്ന ആളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പേരെ കേസില്‍ ഉള്‍പ്പെടുത്തി തുടര്‍ അന്വേഷണം ഉണ്ടാകുമെന്നും മലപ്പുറം ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാര്‍ അറിയിച്ചു. കുറ്റിപ്പുറം റൈഞ്ചില്‍ ഇതിനു മുന്‍പ് 427 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടിയിട്ടുണ്ട്. ഈ വര്‍ഷത്തില്‍ 17 കിലോ കഞ്ചാവും അര കിലോയോളം ഹാഷിഷ് ഓയിലും 34 ഗ്രാമം നൈട്രസപാം ഗുളികകളും 38 ഗ്രാമം ഹെറോയിനും പിടികൂടിയിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍, പ്രിവന്റീവ് ഓഫിസര്‍ രാജേഷ് സിഇഒ മാരായ ഷിബു ശങ്കര്‍, രാജീവ് ഹംസ, സജിത്ത്, മനോജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it