Flash News

ഹാപ്പി രാജേഷ് വധം : സാക്ഷിവിസ്താരം പൂര്‍ത്തിയായി



തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസിന്റെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. ഒരുവര്‍ഷം നീണ്ടുനിന്ന വിചാരണയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ ഇന്നലെ പൂര്‍ത്തിയായത്. 2016ല്‍ ആരംഭിച്ച വിചാരണ സിബിഐ സ്‌റ്റേ വാങ്ങിയതിനെ തുടര്‍ന്ന് രണ്ടുമാസത്തോളം നിര്‍ത്തിവച്ചിരുന്നു. 127 സാക്ഷികളെ വിചാരണാസമയത്ത് വിസ്തരിച്ചിരുന്നു. ഡിവൈഎസ്പി സന്തോഷ് നായരടക്കം ഏഴു പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്. 2011 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം.
Next Story

RELATED STORIES

Share it