ഹാനിയുടെ ഇന്ത്യന്‍ പൗരത്വം: കോണ്‍സുല്‍ ജനറലിനെ കണ്ടു
BY shinila shins8 Oct 2017 4:10 PM GMT
X
shinila shins8 Oct 2017 4:10 PM GMT
[caption id="attachment_287117" align="aligncenter" width="400"] ഹാനിയുടെ ഇന്ത്യന്‍ പൗരത്വത്തിനായുള്ള പ്രാഥമിക അഭ്യര്‍ഥന ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന് സമര്‍പ്പിക്കുന്നു. പാസ്പോര്‍ട്ട് കോണ്‍സുല്‍ പ്രേം ചന്ദ്, പി കെ അന്‍വര്‍ നഹ, ഹാരിസ് കുണ്ടുങ്ങര എന്നിവര്‍ സമീപം.[/caption]
ദുബയ്: ഫെയ്സ് ബുക്ക് വഴി ഉമ്മയെയും സഹോദരിയെയും കണ്ടെത്തിയ സുഡാനിലെ ഹാനി നാദര്‍ മര്‍ഗാനി അലിക്ക് ഇന്ത്യന്‍ പൗരത്വം കിട്ടുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍. ദുബൈയില്‍ നിന്ന് ഹാനിക്ക് ഇന്ത്യന്‍ പൗരത്വ കാര്‍ഡിനുള്ള അപേക്ഷ നല്‍കുമെന്നും സമയബന്ധിതമായി പൗരത്വം ലഭിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമെന്നും കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഇവര്‍ക്ക് ഉറപ്പ് നല്കി. വിഷയത്തിന്റെ പ്രത്യേകത പരിഗണിച്ച് എല്ലാ വിധ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. പാസ്പോര്‍ട്ട് കോണ്‍സുല്‍ പ്രേം ചന്ദും സന്നിഹിതനായിരുന്നു.
ഹാനിക്കും സഹോദരി സമീറക്കും പുറമെ ദുബയ് കെഎംസിസി പ്രസിഡണ്ട് പികെ അന്‍വര്‍ നഹ, സാമൂഹ്യ പ്രവര്‍ത്തകനും നരിക്കുനി സ്വദേശിയുമായ ഹാരിസ് കുണ്ടുങ്ങര എന്നിവരുമുണ്ടായിരുന്നു. ഉമ്മ കോഴിക്കോട് സ്വദേശിനി നൂര്‍ജഹാനില്‍ നിന്ന് നാലര വയസ്സുള്ളപ്പോള്‍ പിതാവ് നാദര്‍ മര്‍ഗാനി സുഡാനിലേക്ക് കൊണ്ടുപോയതായിരുന്നു ഹാനിയെ. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്കും അന്വഷണങ്ങള്‍ക്കുമൊടുവിലാണ് സുഡാനില്‍ വെച്ച് പരിചയപ്പെട്ട മലയാളിയായ ഫാറൂഖിന്റെ ശ്രമഫലമായി ദുബയിലുള്ള സഹോദരി സമീറ വഴി ഫെയ്സ് ബുക്കിന്റെ സഹായത്താല്‍ ഹാനിക്ക് ഉമ്മയെ കണ്ടെത്താന്‍ കഴിഞ്ഞത്. യുഎഇയിലുള്ള നരിക്കുനിക്കാരുടെ മറ്റു സാമൂഹിക, മാധ്യമ പ്രവര്‍ത്തകരുടെയും പ്രയത്നത്തിന്റെ ഫലമായി കഴിഞ്ഞ മാസം ദുബായില്‍ വെച്ച് ഉമ്മയും മകനും പരസ്പരം കണ്ടുമുട്ടിയിരുന്നു.
ദുബയ്: ഫെയ്സ് ബുക്ക് വഴി ഉമ്മയെയും സഹോദരിയെയും കണ്ടെത്തിയ സുഡാനിലെ ഹാനി നാദര്‍ മര്‍ഗാനി അലിക്ക് ഇന്ത്യന്‍ പൗരത്വം കിട്ടുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍. ദുബൈയില്‍ നിന്ന് ഹാനിക്ക് ഇന്ത്യന്‍ പൗരത്വ കാര്‍ഡിനുള്ള അപേക്ഷ നല്‍കുമെന്നും സമയബന്ധിതമായി പൗരത്വം ലഭിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമെന്നും കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഇവര്‍ക്ക് ഉറപ്പ് നല്കി. വിഷയത്തിന്റെ പ്രത്യേകത പരിഗണിച്ച് എല്ലാ വിധ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. പാസ്പോര്‍ട്ട് കോണ്‍സുല്‍ പ്രേം ചന്ദും സന്നിഹിതനായിരുന്നു.
ഹാനിക്കും സഹോദരി സമീറക്കും പുറമെ ദുബയ് കെഎംസിസി പ്രസിഡണ്ട് പികെ അന്‍വര്‍ നഹ, സാമൂഹ്യ പ്രവര്‍ത്തകനും നരിക്കുനി സ്വദേശിയുമായ ഹാരിസ് കുണ്ടുങ്ങര എന്നിവരുമുണ്ടായിരുന്നു. ഉമ്മ കോഴിക്കോട് സ്വദേശിനി നൂര്‍ജഹാനില്‍ നിന്ന് നാലര വയസ്സുള്ളപ്പോള്‍ പിതാവ് നാദര്‍ മര്‍ഗാനി സുഡാനിലേക്ക് കൊണ്ടുപോയതായിരുന്നു ഹാനിയെ. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്കും അന്വഷണങ്ങള്‍ക്കുമൊടുവിലാണ് സുഡാനില്‍ വെച്ച് പരിചയപ്പെട്ട മലയാളിയായ ഫാറൂഖിന്റെ ശ്രമഫലമായി ദുബയിലുള്ള സഹോദരി സമീറ വഴി ഫെയ്സ് ബുക്കിന്റെ സഹായത്താല്‍ ഹാനിക്ക് ഉമ്മയെ കണ്ടെത്താന്‍ കഴിഞ്ഞത്. യുഎഇയിലുള്ള നരിക്കുനിക്കാരുടെ മറ്റു സാമൂഹിക, മാധ്യമ പ്രവര്‍ത്തകരുടെയും പ്രയത്നത്തിന്റെ ഫലമായി കഴിഞ്ഞ മാസം ദുബായില്‍ വെച്ച് ഉമ്മയും മകനും പരസ്പരം കണ്ടുമുട്ടിയിരുന്നു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT