ഹാദിയ കേസിലെ ഹൈക്കോടതി വിധി ആശങ്കയുളവാക്കുന്നത് :പോപുലര്‍ ഫ്രണ്ട്
BY ajay G.A.G24 May 2017 5:47 PM GMT
X
ajay G.A.G24 May 2017 5:47 PM GMT
കോഴിക്കോട്: ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത ഹാദിയ എന്ന പെണ്‍കുട്ടിയുടെ പിതാവ് നല്കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിധിപുറപ്പെടുവിച്ച ജസ്റ്റിസുമാരായ കെ. സുരേന്ദ്ര മോഹന്‍, മേരി ജോസഫ് എന്നിവരുടെ പരാമര്‍ശങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുമ്പോള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ക്കുമപ്പുറത്ത് വൈകാരികമായാണ് ഈ കേസ് കോടതി കൈകാര്യം ചെയ്തതെന്ന് സംശയിപ്പിക്കും വിധമാണ് കോടതി ഇടപെടലുകളും പരാമര്‍ശങ്ങളും. ഇഷ്ടമുള്ള മതം സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം ഭരണഘടനാ അനുവദിക്കുന്നതാണ്. അതനുസരിച്ച് നിയമപരമായ മാര്‍ഗത്തിലൂടെ ഇസ്ലാം മതം സ്വീകരിച്ച ഒരു പെണ്‍കുട്ടിയെയും അവരുടെ വൈവാഹിക ബന്ധത്തെയും അവഹേളിക്കുന്ന വിധം പരാമര്‍ശം നടത്തിയ കോടതിയുടെ താല്പര്യം നീതിയിലധിഷ്ടമല്ലെന്ന് വ്യക്തമാണ്.
നിലനില്‍ക്കുന്ന നിയമപ്രകാരം വിവാഹിതരായ ദമ്പതികളോട്, രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ നടന്ന വിവാഹത്തിന് സാധൂകരണമില്ലെന്ന വിചിത്രവാദം ഉന്നയിക്കുന്ന ജസ്റ്റിസുമാര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി കോടതികളെപോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്. നേരത്തെ ഹേബിയസ് കോര്‍പ്പസ് ഹരജിയായി ഹൈക്കോടതിയുടെ മുമ്പാകെ വന്നതാണ് ഈ കേസ്. കോടതിഉത്തരവ് പ്രകാരം അന്വേഷണം നടത്തുകയും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി തന്നെ കേസ് ഒത്തുതീര്‍പ്പാക്കുകയും പെണ്‍കുട്ടിയുടെ തന്നിഷ്ടപ്രകാരം വിടാന്‍ വിധിച്ചതുമാണ്.
വീണ്ടും മറ്റൊരു ബഞ്ചില്‍ കേസ് പരിഗണനക്ക് വരുമ്പോള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തണമെന്ന പരാമര്‍ശവും വൈവാഹിക ബന്ധം നിലനില്‍ക്കില്ലെന്ന തീര്‍പ്പുമൊക്കെ ചില കേന്ദ്രങ്ങളുടെ താല്പര്യത്തിന്റെ ഭഗമാണോ എന്നും സംശയിക്കോണ്ടിയിരിക്കുന്നു. ഇസ് ലാമിക ശരീഅത്ത് അനുസരിച്ച് നടന്ന വിവാഹബന്ധം അസാധുവാണെന്ന് വിധിക്കുന്നതിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്മേലാണ് കോടതി കൈകടത്തിയിരിക്കുന്നത്.
ഹിന്ദുത്വ ഫാഷിസം അധികാരത്തലെത്തുമ്പോള് അവര്‍ക്ക് അനുകൂലമായതോ ഫാഷിസ്റ്റുകളെ തൃപ്തിപ്പെടുത്തുന്നതോ ആയ വിധിന്യായങ്ങളാണ് കാരണീയമായിട്ടുള്ളതെന്നത് അപകടകരമാണ്. അത്തരം വിലയിരുത്തലുകള്‍ക്ക് ഇടയാക്കുന്ന സാഹചര്യം നീതി നിര്‍വ്വഹണ സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കും.
കോടതിക്ക് മുമ്പാകെ വരുന്ന കേസുകളുടെ ന്യായന്യായങ്ങള്‍ പരിശോധിച്ച് തീര്‍പ്പ് കല്പിക്കുന്നതിന് പകരം ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത് പക്ഷപാതപരമായ വിധി പ്രസ്ഥാവിക്കുന്ന സമീപനം അനാവശ്യ ജൂഡീഷ്യല്‍ ആക്ടിവിസമുണ്ടെന്ന വാദത്തെ ശരിവെക്കുന്നതാണ്. തങ്ങള്‍ക്കു ലഭിക്കുന്ന അധികാരത്തെ ഇവ്വിധം ദുരുപയോഗം ചെയ്യുന്ന സമീപനമാണ് കോടിതികള്‍ സ്വീകരിക്കുന്നതെങ്കില്‍ അതനുസരിക്കേണ്ട ബാധ്യത ജനാധിപത്യ സമൂഹത്തിന് പുനപരിശോധിക്കേണ്ടിവരും. സാധാരണ ജനങ്ങളുടെ അവസാന ആശ്രയമാണ് ജനാധിപത്യവ്യവസ്ഥയില്‍ കോടതികള്‍. കോടതികളില്‍ നിന്നും നീതിലഭിക്കുന്നില്ലെന്ന തോന്നലുകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. ജനാധിപത്യ സമൂഹം ഇത് ഗൗരവത്തിലെടുക്കണമെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT