Flash News

ഹാദിയയുടെ വീഡിയോ : കള്ളം പറയുന്നതാരെന്ന് 48 മണിക്കൂറിനകം അറിയാമെന്ന് ഷെഫിന്‍

ഹാദിയയുടെ വീഡിയോ : കള്ളം പറയുന്നതാരെന്ന് 48 മണിക്കൂറിനകം അറിയാമെന്ന് ഷെഫിന്‍
X


വീട്ടുതടങ്കലിലാക്കപ്പെട്ട ഡോ. ഹാദിയ തന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന വീഡിയോയെ സംബന്ധിച്ച് ആരാണ് കള്ളം പറയുന്നതെന്ന് 48 മണിക്കൂറിനകം അറിയാമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. ഹാദിയയുടെ ജീവന്‍ അപകടത്തിലാണെന്ന് തെളിയിക്കുന്ന സുപ്രധാന വീഡിയോ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം താന്‍ വനിതാ കമ്മീഷനില്‍ വിവരാവകാശനിയപ്രകാരം അപേക്ഷ നല്‍കിയിരിക്കുകയാണെന്നും ഷെഫിന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ജീവന്‍ അപകടത്തിലാണെന്ന് തെളിയിക്കുന്ന പരാതികളില്‍ വിവരാവകാശ നിയമ പ്രകാരം 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് നിയമമെന്ന കാര്യവും ഷെഫിന്‍ ചൂണ്ടിക്കാട്ടി.





ഷെഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

 രാഹുല്‍ ഈശ്വറിലൂടെ പുറത്ത് വന്ന ഹാദിയയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള വീഡിയോ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണും, ജസ്റ്റിസ് രവീന്ദ്രന്‍ സാറിനും മറ്റുമൊക്കെ നേരിട്ടും, മെയില്‍ മുഖാന്തരവും രാഹുല്‍ ഈശ്വര്‍ നല്‍കിയതായി എര്‍ണാകുളത്ത് നടന്ന വാര്‍ത്ത സമ്മേളനത്തിലും, തുടര്‍ന്നിങ്ങോട്ട് നടന്ന ന്യൂസ് ഡിസ്‌കഷനിലും പറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹാദിയയുടെ ജീവന്‍ അപകടത്തിലാണെന്ന് തെളിയിക്കുന്ന ആ സുപ്രധാന വീഡിയോ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഞാന്‍ വനിതാ കമ്മീഷനില്‍ വിവരാവകാശം (ഞഠക) നല്‍കിയിരിക്കുകയാണ്.,


എം.സി ജോസഫൈന്‍ മാഡത്തിന്റെ കയ്യില്‍ ഡടആ യില്‍ ആക്കിയാണ് ഈ വീഡിയോ നല്‍കിയതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു കഴിഞ്ഞ സ്ഥിക്ക്.,

രാഹുല്‍ ഈശ്വര്‍ ആണോ, എം.സി ജോസഫൈന്‍ മാഡമാണോ കള്ളം പറയുന്നതെന്ന് 48 മണിക്കൂറിനകം അറിയാം.,

ജീവന്‍ അപകടത്തിലാണെന്ന് തെളിയിക്കുന്ന പരാതികളില്‍ വിവരാവകാശ നിയമ പ്രകാരം 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണല്ലോ നിയമം.,

ഞാന്‍ കട്ട വെയിറ്റിംഗിലാണ്.
Next Story

RELATED STORIES

Share it