Flash News

ഹരിയാന കൂട്ടബലാല്‍സംഗം :പരാതി പോലിസ് അവഗണിച്ചു



ചണ്ഡീഗഡ്: ഹരിയാനയില്‍ ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ അക്രമികള്‍ക്കെതിരേ കൊലപാതകത്തിന് മുമ്പ് നല്‍കിയ പരാതി പോലിസ് ഗൗനിച്ചില്ലെന്ന് ഇരയുടെ കുടുംബം ആരോപിച്ചു. യുവതിയുടെ തലയോട്ടി തകര്‍ന്നതായും സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ടെത്തിയെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രണ്ടുപേരെ അറസ്റ്റ് ചെയിതിട്ടുണ്ട്. ആറുപേരെ കൂടി കുടുംബം സംശയിക്കുന്നതായും പോലിസ് പറഞ്ഞു. ഈമാസം ഒമ്പതിന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവതിയുടെ മൃതശരീരം റോഹ്തകിലെ ടൗണ്‍ഷിപ്പിനടുത്ത് ജീര്‍ണിച്ച നിലയിലാണ് കണ്ടെടുത്തത്. തെരുവു നായ്ക്കള്‍ ശരീരഭാഗങ്ങള്‍ കടിച്ചുകീറിയ അവസ്ഥയിലായിരുന്നു. എന്നാല്‍, യുവതിയുടെ ബന്ധുക്കള്‍ മുമ്പ് പരാതി പറഞ്ഞതല്ലാതെ എഴുതി നല്‍കിയിരുന്നില്ലെന്നും പിന്നീട് ഒത്തുതീര്‍പ്പിലെത്തിയതായി ഇവര്‍ അറിയിച്ചെന്നും സോനിപത് പോലിസ് സൂപ്രണ്ട് അശ്വിന്‍ ഷെന്‍വി പറഞ്ഞു.
Next Story

RELATED STORIES

Share it