Flash News

ഹരിയാനയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്നു



സോണിപത്: ഹരിയാനയില്‍ 23കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി. റോഹ്്തക് ജില്ലയിലാണ് സംഭവം. വികൃതമാക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖം തെരുവുനായ്ക്കള്‍ കടിച്ചുകൊണ്ടുപോയിരുന്നു. വഴിപോക്കനാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സുമിത്, വികാസ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സോണിപത് പോലിസ് സൂപ്രണ്ട് അജയ് മാലിക് അറിയിച്ചു. അറസ്റ്റിലായ സുമിത് കൊല്ലപ്പെട്ട സ്ത്രീയുടെ പരിചയക്കാരനാണ്. വിവാഹമോചിതയായ സ്ത്രീയെ ഈ മാസം ഒമ്പതിനാണ് സോണിപതില്‍ നിന്നു റോഹ്തകിലേക്കു കാറില്‍ തട്ടിക്കൊണ്ടുപോയത്. സ്ത്രീയെ കാണാതായതിനെതുടര്‍ന്ന് മാതാപിതാക്കള്‍ സോണിപത് പോലിസില്‍ പരാതി നല്‍കിയിരുന്നു. ബലാല്‍സംഗം ചെയ്തതിനു ശേഷം സ്ത്രീയെ ഇഷ്ടിക കൊണ്ട് അടിക്കുകയും കല്ലില്‍ മുഖം ചേര്‍ത്ത് ഇടിക്കുകയും ചെയ്തതായി മാലിക് പറഞ്ഞു. അവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ യുവതി ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നടുക്കം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ അവര്‍ അനുശോചനമറിയിച്ചു.
Next Story

RELATED STORIES

Share it