Flash News

ഹജ്ജ് നയം അഞ്ചിന് സുപ്രിംകോടതി പരിഗണിക്കും

കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ്കമ്മിറ്റിയുടെ പുതിയ ഹജ്ജ് നയങ്ങളുമായി ബന്ധമുളള മുഴുവന്‍ കേസുകളും ജനുവരി അഞ്ചിന് സുപ്രിംകോടതി പരിഗണിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി, കേരളം, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുളള അഞ്ചാംവര്‍ഷക്കാരായ ഹജ്ജ് അപേക്ഷകര്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി ജനുവരി അഞ്ചിന് പരിഗണിക്കുക.
കേന്ദ്ര ഹജ്ജ്കമ്മിറ്റിയേയും കേന്ദ്ര ഹജ്ജ് കാര്യ വകുപ്പിനേയും പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. രണ്ട് വിഭാഗങ്ങളോടും വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്ന സത്യാവാങ്മൂലം നല്‍കാന്‍ സുപ്രിംകോടതി  ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാംവര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുക, കരിപ്പൂര്‍ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകരുള്ള കേരളത്തിന് പുതിയ ഹജ്ജ്‌നയം തിരിച്ചടിയാവുകയാണ്.
മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ ഹജ്ജ് ക്വാട്ട വീതിക്കുന്നതിനാല്‍ കേരളത്തില്‍ കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് ലഭിക്കുക. മുന്‍ വര്‍ഷങ്ങളില്‍ അഞ്ചാംവര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നതുവഴി കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചിരുന്നു. കൂടുതല്‍ തീര്‍ത്ഥാടകര്‍ മലബാറില്‍ നിന്നായതിനാല്‍ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയില്‍നിന്നു കരിപ്പൂരിലേക്ക് മാറ്റണമെന്നും ഹജ്ജ്കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അനുകൂല നിലപാട് വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായി അപേക്ഷിച്ച നാലാംവര്‍ഷക്കാരുടെ പരാതിയും അഞ്ചിന് പരിഗണിക്കും. അഭിഭാഷകരായ ഹാരിസ് ബീരാന്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റിക്കു വേണ്ടിയും പ്രശാന്ത് ഭൂഷണ്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയും ഹാജരാവും.

ര്‍ദേശം.
Next Story

RELATED STORIES

Share it