Flash News

സൗഹൃദപോരില്‍ ബ്രസീല്‍ തകര്‍ത്തടുക്കി; റഷ്യയെ മൂന്ന് ഗോളിന് മുക്കി

സൗഹൃദപോരില്‍ ബ്രസീല്‍ തകര്‍ത്തടുക്കി; റഷ്യയെ മൂന്ന് ഗോളിന് മുക്കി
X

മോസ്‌കോ: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ലോകകപ്പിന് ആതിഥേയത്വം അരുളുന്ന റഷ്യന്‍പടയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. ഗോളൊഴിഞ്ഞ നിന്ന ആദ്യ പകുതിക്ക് ശേഷമാണ് മല്‍സരത്തിലെ മൂന്ന് ഗോളും പിറന്നത്. മിരാണ്ട, കോട്ടീഞ്ഞോ, പൗലീഞ്ഞോ എന്നിവരാണ് ബ്രസീലിന് വേണ്ടി ലക്ഷ്യം കണ്ടത്.
ലോകകപ്പിന് മുന്നോടിയായുള്ള പടയൊരുക്കമെന്ന നിലയില്‍ പ്രധാന താരങ്ങളെയെല്ലാം ആദ്യ ഇലവിനില്‍ ഉള്‍പ്പെടുത്തി 4-3-3 ഫോര്‍മാറ്റിലാണ് ബ്രസീലിറങ്ങിയത്. നീല ജഴ്‌സയില്‍ പന്ത് തട്ടാനിറങ്ങിയ ബ്രസീല്‍ നിറയെ ആദ്യ പകുതിയില്‍ റഷ്യന്‍ നിര പൂട്ടിക്കെട്ടി. ആദ്യ പകുതിയില്‍ 72 ശതമാനം പന്തടക്കിവച്ച ബ്രസീല്‍ നിര ഒമ്പത് തവണ റഷ്യന്‍ ഗോള്‍പോസ്റ്റിലേക്ക് പന്തെത്തിച്ചെങ്കില്‍ റഷ്യന്‍ പ്രതിരോധത്തെ ഭേദിക്കാനായില്ല.
രണ്ടാം പകുതിയുടെ 53ാം മിനിറ്റിലാണ് ബ്രസീല്‍ അക്കൗണ്ട് തുറക്കുന്നത്. മിറാണ്ടയാണ് ബ്രസീലിന് ലീഡ് സമ്മാനിച്ചത്. ഗോള്‍ നേടിയതോടെ കളിക്കരുത്തുണര്‍ന്ന ബ്രസീലിന്റെ അക്കൗണ്ടില്‍ 62ാം മിനിറ്റില്‍ രണ്ടാം ഗോള്‍ പിറന്നു. വീണുകിട്ടിയ പെനല്‍റ്റിയെ വലയിലാക്കി കോട്ടീഞ്ഞോയാണ് ബ്രസീലിന്റെ ലീഡുയര്‍ത്തിയത്. പിന്നീട് റഷ്യന്‍ നിരക്ക് ഒരവസരവും നല്‍കാതെ പന്ത് തട്ടിയ ബ്രസീലിന്റെ അക്കൗണ്ടില്‍  പൗലീഞ്ഞോ മൂന്നാം ഗോളും ചേര്‍ത്തു. 66ാം മിനിറ്റിലായിരുന്നു പൗലീഞ്ഞോയുടെ ഗോള്‍ നേട്ടം. പിന്നീട് ഗോളകന്നുനിന്നെങ്കിലും മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ വിജയവുമായാണ് ബ്രസീല്‍ നിര ബൂട്ടഴിച്ചത്. പരിക്കിനെത്തുടര്‍ന്ന് നെയ്മര്‍ ബ്രസീല്‍ നിരയില്‍ കളിച്ചില്ല.
Next Story

RELATED STORIES

Share it