സ്റ്റേജ് ഷോ: താരസംഘടനയും നിര്‍മാതാക്കളുടെ സംഘടനയും തമ്മില്‍ ഭിന്നത
BY kasim kzm27 Oct 2018 4:07 AM GMT
kasim kzm27 Oct 2018 4:07 AM GMT
കൊച്ചി: താരസംഘടനയായ അമ്മയും നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താന്‍ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്റ്റേജ് ഷോയ്ക്ക് ചിത്രീകരണം നിര്‍ത്തിവച്ച് താരങ്ങളെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അമ്മ ഭാരവാഹികള്‍ക്ക് കത്ത് നല്കി.
കേരളത്തിലുണ്ടായ പ്രളയം സിനിമാ വ്യവസായത്തെയും വളരെയധികം ബാധിച്ചിരുന്നു. പ്രളയം കാരണം പല ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ കഴിയാതെവരികയും പല ചിത്രങ്ങളുടെയും ചിത്രീകരണം മുടങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇതു വലിയ നഷ്ടം വരുത്തിവച്ചു. പിന്നീട് സംഘടന മുന്‍കൈയെടുത്ത് ദുരന്തത്തില്‍ നിന്നും കരകയറാനുള്ള തീവ്രയജ്ഞമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി നല്‍കുന്നതിനായി ഡിസംബര്‍ ഏഴിന് അമ്മ നടത്തുന്ന ഷോയ്ക്കും റിഹേഴ്സ ലിനുമായി ചിത്രീകരണം നിര്‍ത്തിവച്ച് ഒരാഴ്ച അഭിനേതാക്കളെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്് പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്ക് നിര്‍ദേശം നല്‍കിയത് തികച്ചും തെറ്റായ പ്രവണതയാണെന്നും അമ്മയ്ക്ക് നല്കിയ കത്തില്‍ നിര്‍മാതക്കള്‍ വ്യക്തമാക്കി. കേരള ഫി ലിം ചേംബറിനോടോ പ്രഡ്യൂസേഴ്സ് അസോസിയേഷനോടോ പോലും മുന്‍കൂട്ടി ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്തത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ വ്യക്തമാക്കി.
കേരളത്തിലുണ്ടായ പ്രളയം സിനിമാ വ്യവസായത്തെയും വളരെയധികം ബാധിച്ചിരുന്നു. പ്രളയം കാരണം പല ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ കഴിയാതെവരികയും പല ചിത്രങ്ങളുടെയും ചിത്രീകരണം മുടങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇതു വലിയ നഷ്ടം വരുത്തിവച്ചു. പിന്നീട് സംഘടന മുന്‍കൈയെടുത്ത് ദുരന്തത്തില്‍ നിന്നും കരകയറാനുള്ള തീവ്രയജ്ഞമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി നല്‍കുന്നതിനായി ഡിസംബര്‍ ഏഴിന് അമ്മ നടത്തുന്ന ഷോയ്ക്കും റിഹേഴ്സ ലിനുമായി ചിത്രീകരണം നിര്‍ത്തിവച്ച് ഒരാഴ്ച അഭിനേതാക്കളെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്് പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്ക് നിര്‍ദേശം നല്‍കിയത് തികച്ചും തെറ്റായ പ്രവണതയാണെന്നും അമ്മയ്ക്ക് നല്കിയ കത്തില്‍ നിര്‍മാതക്കള്‍ വ്യക്തമാക്കി. കേരള ഫി ലിം ചേംബറിനോടോ പ്രഡ്യൂസേഴ്സ് അസോസിയേഷനോടോ പോലും മുന്‍കൂട്ടി ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്തത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ വ്യക്തമാക്കി.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT