Flash News

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കിയതിന് പിന്നാലെ ജി വി രാജ സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സര്‍ക്കാര്‍ സ്ഥലംമാറ്റി

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കിയതിന് പിന്നാലെ ജി വി രാജ സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സര്‍ക്കാര്‍ സ്ഥലംമാറ്റി
X

തിരുവനന്തപുരം: സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കിയതിന് പിന്നാലെ ജി വി രാജ സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സര്‍ക്കാര്‍ സ്ഥലംമാറ്റി. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്കാണ് പ്രിന്‍സിപ്പല്‍ സി എസ് പ്രദീപിനെ മാറ്റിയത്. പകരം പ്രിന്‍സിപ്പലിനെ നിയമിച്ചിട്ടില്ല. സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ കുട്ടികളെ കൊണ്ട് തന്നെ പ്രിന്‍സിപ്പല്‍ മായം കലര്‍ത്തുന്നെന്ന സംശയവും സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രകടിപ്പിച്ചിരുന്നു. വിഷബാധയുണ്ടായി നിമിഷങ്ങള്‍ക്കകം ഭക്ഷണം നശിപ്പിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് വെള്ളം മാത്രമാണ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയയ്ക്കാനായത്. പിരിച്ചുവിട്ട ജീവനക്കാരുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ സി എസ് പ്രദീപില്‍ നിന്ന് അടുത്തദിവസം മൊഴിയെടുക്കും. ഹോസ്റ്റലില്‍ നൂറിലേറെ കുട്ടികളുണ്ടെങ്കിലും മുപ്പതോളം പേര്‍ക്കേ ഭക്ഷ്യവിഷബാധയേറ്റിട്ടുള്ളൂ. ഒരു വിഭാഗം കുട്ടികള്‍ ഭക്ഷണം കഴിക്കാതിരുന്നതും സംശയകരമാണെന്ന് പോലീസ് പറയുന്നു. കുട്ടികളെക്കൊണ്ട് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതായി സംശയമുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, പിടിഎ, മാനേജ്‌മെന്റ്, ജീവനക്കാര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ആരോപണം ഉന്നയിക്കുന്ന ജി വി രാജ സ്‌കൂളില്‍,  ഏറ്റവുമൊടുവില്‍ ഭക്ഷ്യവിഷബാധയുണ്ടായ ശേഷം 15 ഹോസ്റ്റല്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it