ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സ്കൂളില്‍ പതാക ഉയര്‍ത്തിയ സംഭവം: സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം
BY kasim kzm30 Dec 2017 3:09 AM GMT
X
kasim kzm30 Dec 2017 3:09 AM GMT
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സ്കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി. കര്‍ണകിയമ്മന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്, മാനേജര്‍ എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ പാലക്കാട് എസ്പിയോടും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഗസ്ത് 15നാണ് പാലക്കാട് കര്‍ണകിയമ്മന്‍ എയ്ഡഡ് സ്കൂളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത്. സര്‍ക്കാര്‍ ചട്ടം അനുസരിച്ച് എയ്ഡഡ് സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ രാഷ്ട്രീയനേതാക്കള്‍ക്ക് അനുവാദമില്ല. സ്കൂള്‍ മേധാവികള്‍ക്കോ വകുപ്പ് അധ്യക്ഷന്മാര്ക്കോ പതാക ഉയര്‍ത്താം. പതാക ഉയര്‍ത്തിയശേഷം ദേശീയഗാനം ആലപിക്കണമെന്ന ചട്ടവും സ്കൂള്‍ അധികൃതര്‍ ലംഘിച്ചു. ദേശീയഗാനത്തിനു പകരം വന്ദേമാതരമാണ് ആലപിച്ചത്. ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തുന്നത് നിയമലംഘനമാണെന്നു കാണിച്ച് ആഗസ്ത് 14നു തന്നെ പാലക്കാട് കലക്ടര്‍ സ്കൂള്‍ അധികൃതര്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ കലക്ടറുടെ മുന്നറിയിപ്പ് തള്ളിയാണ് പതാക ഉയര്‍ത്തിയത്. സംഭവം വിവാദമായതോടെ പാലക്കാട് കലക്ടറോട് വിശദമായ റിപോര്‍ട്ട് സര്‍ക്കാര്‍ വാങ്ങി. തുടര്‍ന്ന് ദേശീയപതാകാ ചട്ടത്തിന്റെ ലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ പൊതുഭരണ വകുപ്പിനോടും നിര്‍ദേശിച്ചു. മോഹന്‍ ഭാഗവതിനും സ്കൂള്‍ മാനേജര്‍ക്കും ഹെഡ്മാസ്റ്റര്ക്കുമെതിരായി നടപടിയെടുക്കണമെന്ന റിപോര്‍ട്ടാണ് വിവിധ വകുപ്പുകള്‍ നല്‍കിയത്. തുടര്‍ന്ന് നിയമ വകുപ്പിന്റെ പരിശോധനകള്‍ക്കായി ഫയല്‍ നിയമ സെക്രട്ടറി ബി ജെ ഹരീന്ദ്രനാഥിന് കൈമാറി. നടപടികള്‍ എടുക്കുന്നതിന് തടസ്സമില്ലെന്ന മറുപടിയാണ് നിയമ സെക്രട്ടറി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് മാനേജര്‍ക്കും ഹെഡ്മാസ്റ്റര്ക്കുമെതിരേ നടപടിയെടുക്കാന്‍ ഡിപിഐയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. അതേസമയം, ദേശീയപതാക ഉയര്‍ത്തിയ കേസില്‍ സര്‍ക്കാരിന് തന്റേടമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്കൂള്‍ മാനേജര്‍ക്കും പ്രധാന അധ്യാപികയ്ക്കുമെതിരേ കേസെടുക്കാന്‍ ഇപ്പോള്‍ നിര്‍ദേശം നല്‍കിയത് കള്ളക്കളിയാണ്. മോഹന്‍ ഭാഗവതിനെതിരേ അന്നു നടപടിയെടുക്കാതെ ജില്ലാ കലക്ടറെ സ്ഥലംമാറ്റുകയാണുണ്ടായത്. ആര്‍എസ്എസ് മേധാവിക്കെതിരേ കേസെടുക്കണമെന്ന് താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് എന്ത് നിയമോപദേശമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഗസ്ത് 15നാണ് പാലക്കാട് കര്‍ണകിയമ്മന്‍ എയ്ഡഡ് സ്കൂളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത്. സര്‍ക്കാര്‍ ചട്ടം അനുസരിച്ച് എയ്ഡഡ് സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ രാഷ്ട്രീയനേതാക്കള്‍ക്ക് അനുവാദമില്ല. സ്കൂള്‍ മേധാവികള്‍ക്കോ വകുപ്പ് അധ്യക്ഷന്മാര്ക്കോ പതാക ഉയര്‍ത്താം. പതാക ഉയര്‍ത്തിയശേഷം ദേശീയഗാനം ആലപിക്കണമെന്ന ചട്ടവും സ്കൂള്‍ അധികൃതര്‍ ലംഘിച്ചു. ദേശീയഗാനത്തിനു പകരം വന്ദേമാതരമാണ് ആലപിച്ചത്. ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തുന്നത് നിയമലംഘനമാണെന്നു കാണിച്ച് ആഗസ്ത് 14നു തന്നെ പാലക്കാട് കലക്ടര്‍ സ്കൂള്‍ അധികൃതര്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ കലക്ടറുടെ മുന്നറിയിപ്പ് തള്ളിയാണ് പതാക ഉയര്‍ത്തിയത്. സംഭവം വിവാദമായതോടെ പാലക്കാട് കലക്ടറോട് വിശദമായ റിപോര്‍ട്ട് സര്‍ക്കാര്‍ വാങ്ങി. തുടര്‍ന്ന് ദേശീയപതാകാ ചട്ടത്തിന്റെ ലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ പൊതുഭരണ വകുപ്പിനോടും നിര്‍ദേശിച്ചു. മോഹന്‍ ഭാഗവതിനും സ്കൂള്‍ മാനേജര്‍ക്കും ഹെഡ്മാസ്റ്റര്ക്കുമെതിരായി നടപടിയെടുക്കണമെന്ന റിപോര്‍ട്ടാണ് വിവിധ വകുപ്പുകള്‍ നല്‍കിയത്. തുടര്‍ന്ന് നിയമ വകുപ്പിന്റെ പരിശോധനകള്‍ക്കായി ഫയല്‍ നിയമ സെക്രട്ടറി ബി ജെ ഹരീന്ദ്രനാഥിന് കൈമാറി. നടപടികള്‍ എടുക്കുന്നതിന് തടസ്സമില്ലെന്ന മറുപടിയാണ് നിയമ സെക്രട്ടറി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് മാനേജര്‍ക്കും ഹെഡ്മാസ്റ്റര്ക്കുമെതിരേ നടപടിയെടുക്കാന്‍ ഡിപിഐയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. അതേസമയം, ദേശീയപതാക ഉയര്‍ത്തിയ കേസില്‍ സര്‍ക്കാരിന് തന്റേടമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്കൂള്‍ മാനേജര്‍ക്കും പ്രധാന അധ്യാപികയ്ക്കുമെതിരേ കേസെടുക്കാന്‍ ഇപ്പോള്‍ നിര്‍ദേശം നല്‍കിയത് കള്ളക്കളിയാണ്. മോഹന്‍ ഭാഗവതിനെതിരേ അന്നു നടപടിയെടുക്കാതെ ജില്ലാ കലക്ടറെ സ്ഥലംമാറ്റുകയാണുണ്ടായത്. ആര്‍എസ്എസ് മേധാവിക്കെതിരേ കേസെടുക്കണമെന്ന് താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് എന്ത് നിയമോപദേശമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT