Flash News

സ്വിസ്സ് ഇന്‍ഡോര്‍ കിരീടം റോജര്‍ ഫെഡറര്‍ക്ക്

സ്വിസ്സ് ഇന്‍ഡോര്‍ കിരീടം റോജര്‍ ഫെഡറര്‍ക്ക്
X

ബേസല്‍:  ദീര്‍ഘകാലത്തെ പരിക്കും വയസ്സും കളിമികവിന്് തടസ്സമാവില്ല എന്ന് തെളിയിച്ചു കൊണ്ട് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്വിസ്സ് ഓപണ്‍ ഇന്‍ഡോര്‍ കിരീടത്തില്‍ മുത്തമിട്ടു . ഫൈനലില്‍  അര്‍ജന്റീനക്കാരന്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സ്വിസര്‍ലന്‍ഡുകാരന്‍ വീരചരിതം തുടര്‍ന്നത്. സ്‌കോര്‍ 6-7, 6-4, 6-3.
ഇതോടെ സീസണില്‍ വിംബിള്‍ഡണും ആസ്‌ത്രേലിയന്‍ ഓപണും ഉള്‍പ്പെടെ ഏഴ്  ടൈറ്റിലുകളാണ് ഫെഡറര്‍ സ്വന്തം അക്കൗണ്ടിലാക്കുന്നത്. 2007ല്‍  എട്ട് കിരീടങ്ങള്‍ ചൂടിയതിന് ശേഷം ഫെഡറര്‍ നേടുന്ന  ഏറ്റവും കൂടുതല്‍ കിരീട നേട്ടമാണിത്. കൂടാതെ, സ്വന്തം നാട്ടില്‍ ഫെഡറര്‍ നേടുന്ന എട്ടാമത്തെ കിരീടനേട്ടവും.
ഇതിനു മുമ്പ് 2012 വര്‍ഷത്തെയും  2013 വര്‍ഷത്തെയും സ്വിസ് ഇന്‍ഡോര്‍ ഫൈനലില്‍   ഫെഡററെ അട്ടിമറിയിലുടെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഡെല്‍ പെട്രോയ്ക്കുള്ള  മധുര പ്രതികാരമാണ് സ്വന്തം നാട്ടുകാരുടെ മുന്നില്‍ ലോക രണ്ടാം നമ്പര്‍ താരം കാഴ്ച വെച്ചത്. ആദ്യ സെറ്റില്‍ ഇരുവരും  ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ മല്‍സരം ടൈബ്രേക്കില്‍ കലാശിച്ചു. തന്ത്രപരമായി ബ്രേക്ക് പോയിന്റുകള്‍ സ്വന്തമാക്കിയ ഡെല്‍പെട്രോ ആദ്യ സെറ്റ് 7-6 ന് തന്റെ വരുതിയിലാക്കുകയായിരുന്നു. 2012, 2013 ലെ തുടര്‍ക്കഥയാവാന്‍ താന്‍ ഒരുക്കമല്ല എന്ന് വിശ്വസിച്ചിറങ്ങിയ ഫെഡറര്‍ രണ്ടാം സെറ്റില്‍ തകര്‍പ്പന്‍ എയ്‌സിലൂടെയും അട്ടിമറി ബ്രേക്ക് പോയിന്റിലൂടെയും രണ്ടാം സെറ്റ് 6-4ന് സ്വന്തം പേരിലാക്കി. നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ ഡബിള്‍ ഫോള്‍ട്ടുകള്‍ വില്ലനായെങ്കിലും മികച്ച റിട്ടേണിലൂടെ   4-1 ന് മുന്നിട്ടു നിന്ന ഫെഡറര്‍ക്ക് ഷോക്ക് നല്‍കി ക്കൊണ്ട് 5-3 വരെ അര്‍ജന്റീനക്കാരന്‍ പ്രതികാരദാഹിയായെങ്കിലും 6-3 ന് സെറ്റും  സ്വന്തമാക്കി സ്വന്തം നാട്ടുകാര്‍ക്കു മുമ്പില്‍ മധുരക്കിരീടവും തേരിലേറ്റി ഫെഡറര്‍ ജൈത്രയാത്ര തുടര്‍ന്നു.
Next Story

RELATED STORIES

Share it