Flash News

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: പെണ്‍കുട്ടി സംഘപരിവാരത്തിന്റെ തടവിലെന്ന് ഹരജി

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: പെണ്‍കുട്ടി സംഘപരിവാരത്തിന്റെ തടവിലെന്ന് ഹരജി
X


കൊച്ചി: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മറ്റൊരിടത്ത് താമസിപ്പിച്ചിരിക്കുകയാണെന്നും  സ്വതന്ത്രയാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊട്ടാരക്കര തൃക്കണ്ണമംഗലം സ്വദേശി അയ്യപ്പദാസാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സ്വാമിയുടെ പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പെണ്‍കുട്ടി ആദ്യം മൊഴിനല്‍കിയത്. എന്നാല്‍ മൊഴിനല്‍കിയതിനു പിന്നാലെ പെണ്‍കുട്ടിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീട്ടില്‍നിന്നു കൊണ്ടുപോയി നെടുമങ്ങാട്ട് പാര്‍പ്പിച്ചിരിക്കുകയാണെന്ന് അയ്യപ്പദാസ് സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. അതേസമയം, ഹരജി കോടതി പോലീസിന്റെ നിലപാടറിയാന്‍ മാറ്റി. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കത്തയപ്പിക്കുകയായിരുന്നെന്നും തന്നെ കേസില്‍ പെടുത്താന്‍ ശ്രമിക്കുന്നതിന് പിന്നില്‍ സംഘപരിവാര്‍ ആണെന്നും അയ്യപ്പദാസ് പറയുന്നു. പെണ്‍കുട്ടിയെ തടഞ്ഞുവെച്ച കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം പേട്ട സി.ഐ.ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അയ്യപ്പദാസ് ആരോപിച്ചു. തനിക്ക് പെണ്‍കുട്ടിയുമായി ഒരുവര്‍ഷമായി അടുപ്പമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

[related]
Next Story

RELATED STORIES

Share it