Idukki local

സ്വകാര്യ ബസ്സും പാചകവാതക ലോറിയും കൂട്ടിയിടിച്ചു

തൂക്കുപാലം: സ്വകാര്യ ബസ്സും പാചകവാതകവുമായി വന്ന ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ 11 പേര്‍ക്കു പരിക്ക്. തൂക്കുപാലം-പുളിയന്‍മല റോഡില്‍ സന്യാസിയോടയ്ക്ക് സമീപം മാമ്മൂട്ടില്‍ ഇന്നലെ 1.10ഓടെയാണ് അപകടം. പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കട്ടപ്പനയില്‍ നിന്ന് നെടുങ്കണ്ടത്തേക്ക് വന്ന സ്വകാര്യ ബസിലാണ് ഗ്യാസ് ലോറി ഇടിച്ചത്. മാവടി മണിമന്ദിരത്തില്‍ ശ്രീലക്ഷ്മി (20), സന്യാസിയോട നടുവിലേശേരിയില്‍ സാബു (50), നെടുങ്കണ്ടം കോട്ടപ്പറമ്പില്‍ ശരണ്യ (25), മുണ്ടിയെരുമ കാരക്കല്‍ രാജമ്മ (75), ബാലഗ്രാം ആട്ടുംകാലായില്‍ ലിസി (55), പാറക്കടവ് മുണ്ടന്‍കുഴിയില്‍ അജ്ഞു (17), തൂക്കുപാലം കുളത്തറ ഹസന്‍കുഞ്ഞ് (66), തൊട്ടിക്കാട് ചാലില്‍ ജോസഫ് ദേവസ്യ (50), ബാലഗ്രാം ബ്ലോക്ക് നമ്പര്‍ 666ല്‍ പുരുഷോത്തമന്‍ (66), നെടുങ്കണ്ടം കരടിവളവ് പാറക്കല്‍ സുകന്യ (രണ്ടര മാസം), ലോറിയിലുണ്ടായിരുന്ന ഗ്യാസ് ഏജന്‍സി ജീവനക്കാരനായ അണക്കര ഇരട്ടയാലില്‍ അജി (37) എന്നിവര്‍ ചികില്‍സയിലാണ്.
അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. വളവ് തിരിഞ്ഞ് കയറിവന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് ലോറി െ്രെഡവര്‍ പറയുന്നത്. അപകടം നടന്നയുടന്‍  െ്രെഡവര്‍ സന്ദര്‍ഭോചിതമായി  വാഹനം നിയന്ത്രിച്ച് നിര്‍ത്തിയതിനാല്‍ ബസ് സമീപത്തെ ഏലത്തോട്ടത്തിലേക്ക് പതിച്ചില്ല.
Next Story

RELATED STORIES

Share it