സ്ഥലംമാറ്റം ആവശ്യപ്പെട്ട അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സ്ഥലംമാറ്റത്തിന് അഭ്യര്‍ഥിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനെ തേടിച്ചെന്ന 57കാരിയായ സ്‌കൂള്‍ പ്രിന്‍സിപ്പലിന് ലഭിച്ചതു ജയില്‍. ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനുള്ള മുഖാമുഖം പരിപാടിയില്‍ തര്‍ക്കിച്ചതിനെ തുടര്‍ന്നാണ്, നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രി അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടത്. പ്രധാനപ്പെട്ട ഒരു പരിപാടിക്കു തടസ്സം സൃഷ്ടിച്ചു എന്ന് ആരോപിച്ചാണ് ഉത്തര ബഹുഗുണ എന്ന അധ്യാപികയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പലായ ഉത്തര ബഹുഗുണ കഴിഞ്ഞ 25 വര്‍ഷമായി ഉത്തര കാശിയിലെ ഉള്‍പ്രദേശത്താണ് ജോലി ചെയ്യുന്നത്. മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെയാണ് മക്കള്‍ താമസിക്കുന്ന ഡെറാഡൂണിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കിയത്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ജനതാ ദര്‍ബാര്‍ (ജനങ്ങളുടെ പരാതി നേരിട്ട് കേള്‍ക്കുന്നതിനുള്ള പരിപാടി) പരിപാടിയില്‍ വലിയ പ്രതീക്ഷയോടെയാണ് ഉത്തര എത്തിയത്. തന്റെ നഗരപ്രദേശത്തേക്ക് സ്ഥലം മാറ്റം കിട്ടിയാല്‍ വലിയ ഉപകാരമായിരിക്കുമെന്നു ഉത്തര മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍, മുഖ്യമന്ത്രി റാവത്ത് അപേക്ഷ തള്ളുകയായിരുന്നു.
അതിന്റെ കാരണം തനിക്ക് അറിയണമെന്നാവശ്യപ്പെട്ട് അധ്യാപിക തര്‍ക്കിച്ചു. ഇതിനു പിന്നാലെയാണു രോഷാകുലനായ മുഖ്യമന്ത്രി അവരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യൂ, പോലിസ് കസ്റ്റഡിയിലെടുക്കൂ എന്ന് അലറിയത്. ലൈവായി സംപ്രേഷണം ചെയ്ത പരിപാടിയുടെ വീഡിയോയാണ് സംഭവം പുറംലോകത്തെത്തിച്ചത്.
Next Story

RELATED STORIES

Share it