സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ലഘൂകരിച്ച് സൗദി
BY fousiya sidheek6 May 2017 3:06 AM GMT
fousiya sidheek6 May 2017 3:06 AM GMT
റിയാദ്: സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ലഘൂകരിച്ച് സൗദി അറേബ്യന്‍ ഭരണാധികാരി സല്മാന് രാജാവ്. കുടുംബത്തിലെ പുരുഷന്മാരുടെ സമ്മതമില്ലാതെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സല്മാന് രാജാവ് നിര്‍ദേശം നല്കി. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി മന്ത്രിസഭയുടെ തീരുമാനം.സര്‍ക്കാര്‍ നീക്കത്തെ സൗദിയിലെ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങള്‍ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ പുരുഷ രക്ഷിതാവ് എന്നത് എക്കാലത്തും സ്ത്രീക്കു മുന്നിലുള്ള തടസ്സമായിരുന്നു. സ്ത്രീകള്‍ക്ക് ഏറെ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നതാണ് തീരുമാനമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന് പ്രസിഡന്റ് ഡോ. ബന്ദര്‍ എബാന്‍ പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT