സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങളറിയാന്‍ പഠനം

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങളറിയാനും അവരുടെ നഷ്ടങ്ങള്‍ വിലയിരുത്താനുമായി വനിതാ ശിശു വികസന വകുപ്പും പ്ലാനിങ് ബോര്‍ഡും സംയുക്ത പഠനം നടത്താന്‍ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ. പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പനും ജെന്‍ഡര്‍ അഡൈ്വസറായ ഡോ. ടി കെ ആനന്ദിയുമാണ് പഠനം നയിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുണ്ടായ നഷ്ടങ്ങള്‍ അപഗ്രഥിച്ച് അവയില്‍ ഏതൊക്കെ അടിയന്തരമായി പുനര്‍നിര്‍മിക്കാ ന്‍ കഴിയും എന്നതു പരിശോധിക്കും. കൂടാതെ, കുട്ടികളുടെ ആവശ്യങ്ങളെന്താണെന്നും സ്ത്രീകള്‍ക്ക് തൊഴിലുള്‍പ്പെടെയുള്ള ജീവനോപാധികള്‍ എങ്ങനെ കണ്ടെത്താന്‍ കഴിയും എന്നിവ ഉള്‍പ്പെടെയുള്ളവയും പഠനവിധേയമാക്കുമെന്നു മന്ത്രി പറഞ്ഞു.
പ്രളയദുരന്തം അതിജീവിക്കാന്‍ ഒറ്റക്കെട്ടായി മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം നടത്തുന്നത്. ഏതൊരു ദുരന്തവും അതു പ്രകൃതിദത്തമായാലും മനുഷ്യനിര്‍മിതമായാലും കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. അതിനാലാണ് സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനു വേണ്ടി നടത്തിയിരുന്ന പരിപാടികള്‍ തുടരുന്നതോടൊപ്പം ഇങ്ങനെയൊരു പഠനം നടത്താന്‍ വനിതാ ശിശു വികസന വകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it