Flash News

സോമാലിയ വിവാദം; പേരാവൂരിലെ മാലിന്യ കേന്ദ്രത്തിലെ സംഭവം കെട്ടിച്ചമച്ചത്

സോമാലിയ വിവാദം; പേരാവൂരിലെ  മാലിന്യ കേന്ദ്രത്തിലെ സംഭവം കെട്ടിച്ചമച്ചത്
X
peravoor

[related]

കണ്ണൂര്‍: പ്രധാനമന്ത്രിയുടെ സോമാലിയ പരാമര്‍ശത്തിന് ആധാരമായ കണ്ണൂരിലെ പേരാവൂരില്‍ നടന്ന സംഭവം കെട്ടിച്ചമച്ചതെന്ന് റിപ്പോര്‍ട്ട്. കേരളം സോമാലിയക്കു തുല്യമെന്ന പ്രസ്താവനയെ ശരിവയ്ക്കുന്ന തരത്തില്‍ മോഡി കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ സംഭവം എടുത്ത് പറഞ്ഞിരുന്നു. ഈ സംഭവമാണ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പേരാവൂര്‍ മാലിന്യ കേന്ദ്രത്തില്‍ നിന്ന് കുട്ടികള്‍ ഭക്ഷണം വാരികഴിക്കുന്ന വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു മോഡിയുടെ പരാമര്‍ശം. എന്നാല്‍ ചിലര്‍ വാങ്ങിത്തന്ന ഭക്ഷണം മാലിന്യ കേന്ദ്രത്തില്‍ വെച്ച് കഴിക്കുകയാണ് ചെയ്തതെന്ന് ആദിവാസി കുട്ടികള്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

പേരാവൂരിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും ആദിവാസി ബാലന്‍മാര്‍ മാലിന്യം കഴിക്കുന്നതായി ചില മലയാള മാധ്യമങ്ങള്‍ നേരത്തെ വാര്‍ത്തയാക്കിയിരുന്നു. കളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുറച്ച് ചേച്ചിമാര്‍ വന്ന് മാലിന്യ കേന്ദ്രത്തിലെ കവര്‍ ചാക്കില്‍ വാരിയിടാന്‍ പറഞ്ഞെന്നാണ്    പേരാവൂര്‍ അമ്പലക്കുഴി ആദിവാസി കോളനിയിലെ കുട്ടികള്‍ പറഞ്ഞത്. അത് വാരിയിട്ട് കൊടുത്തപ്പോള്‍ പഴം വാങ്ങി തന്നു. ഈ പഴം തിന്നുകൊണ്ടിരിക്കുമ്പോള്‍ അവര്‍ ഫോട്ടോ എടുക്കുകയായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു.

hungry.

കുട്ടികള്‍ക്ക് ഭക്ഷണം കിട്ടാത്ത യാതൊരു അവസ്ഥയുമില്ലായിരുന്നുവെന്ന് കുട്ടികളുടെ മാതാവും വെളിപ്പെടുത്തി.  നേരത്തെ ഈ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ച ജില്ലാ കളക്ടര്‍ സംഭവം ചിലര്‍ ആസൂത്രണം ചെയ്തതാണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം നല്‍കി ആദിവാസി കുടുംബങ്ങളെ സ്വാധീനിച്ചതെന്നാണ് സിപിഎമ്മിന്റെ ആരോപം.
Next Story

RELATED STORIES

Share it