സെബാസ്റ്റ്യന്‍ മാത്യൂസ് മണമേല്‍ ചെയര്‍മാനായേക്കും
BY Sumeera SMR15 Nov 2015 4:52 AM GMT
Sumeera SMR15 Nov 2015 4:52 AM GMT
ചങ്ങനാശ്ശേരി: മൂന്നാം വാര്‍ഡായ പൂവക്കാട്ടുചിറയില്‍ നിന്നു വിജയിച്ച കോണ്‍ഗ്രസ് അംഗം സെബാസ്റ്റിയന് മാത്യൂസ് മണമേല്‍ ചങ്ങനാശ്ശേരി നഗരസഭയുടെ ചെയര്‍മാനാവാന്‍ സാധ്യത. വിജയിച്ച 12 കോണ്‍ഗ്രസുകാരില്‍ സീനിയര്‍ അംഗമെന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ പേരു ഉയര്‍ന്നിട്ടുള്ളത്.
ചെയര്‍മാനാവാന്‍ സാധ്യതയുണ്ടായിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റിയന്, ജസ്റ്റിന് ബ്രൂസ് എന്നിവരെ കൂടാതെ കേരളാ കോണ്‍ഗ്രസിലെ മാത്യൂസ് ജോര്‍ജും പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അംഗം ചെയര്മാന് ആവുന്നുവെങ്കില്‍ വൈസ്ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ്സിനാവും ലഭിക്കുക. കെപിസിസി നിര്‍വാഹകസമിതി കഴിഞ്ഞ് ഡിസിസി പ്രസിഡന്റുമാര്‍ തിരികെ എത്തിയതിനുശേഷമേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി കൂടി നേതാവിനെ തിരഞ്ഞെടുക്കുകയുള്ളൂ.
യുഡിഎഫ് ഘടകകക്ഷിയായ ലീഗിന് രണ്ടുവര്‍ഷമെങ്കിലും നഗരസഭാ ചെയര്മാന് സ്ഥാനം ലഭിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ചെയര്മാന് സ്ഥാനത്തെച്ചൊല്ലി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുമ്പ്തന്നെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പു ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു.
37 അംഗ നഗരസഭയില്‍ യുഡിഎഫിന് ലീഗ് സ്വതന്ത്രന് ഉള്‍പ്പെടെ 18 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇതില്‍ കോണ്‍ഗ്രസ്സിന് 10 സീറ്റാണുള്ളത്. അക്കാരണം കൊണ്ടുതന്നെ കോണ്‍ഗ്രസിന് ആയിരിക്കും ചെയര്മാന് സ്ഥാനം ലഭിക്കുക.
നഗരസഭയില്‍ ഇത്തവണ മൂന്നു സ്വതന്ത്രന്മാര് വിജയിച്ചിട്ടുണ്ടെങ്കിലും അവരുടെ പിന്തുണ തേടാതെ തന്നെ യുഡിഎഫിന് ഭരിക്കാനാവും. അതുകൊണ്ടുതന്നെ ഇവരുടെ പിന്തുണ ലഭിച്ചാലും എല്‍ഡിഎഫിന് ഭരണം നടത്താന്‍ കഴിയില്ല. ബിജെപിക്ക് നഗരസഭയില്‍ നാല് അംഗങ്ങളാണുള്ളത്.
ചെയര്‍മാനാവാന്‍ സാധ്യതയുണ്ടായിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റിയന്, ജസ്റ്റിന് ബ്രൂസ് എന്നിവരെ കൂടാതെ കേരളാ കോണ്‍ഗ്രസിലെ മാത്യൂസ് ജോര്‍ജും പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അംഗം ചെയര്മാന് ആവുന്നുവെങ്കില്‍ വൈസ്ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ്സിനാവും ലഭിക്കുക. കെപിസിസി നിര്‍വാഹകസമിതി കഴിഞ്ഞ് ഡിസിസി പ്രസിഡന്റുമാര്‍ തിരികെ എത്തിയതിനുശേഷമേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി കൂടി നേതാവിനെ തിരഞ്ഞെടുക്കുകയുള്ളൂ.
യുഡിഎഫ് ഘടകകക്ഷിയായ ലീഗിന് രണ്ടുവര്‍ഷമെങ്കിലും നഗരസഭാ ചെയര്മാന് സ്ഥാനം ലഭിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ചെയര്മാന് സ്ഥാനത്തെച്ചൊല്ലി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുമ്പ്തന്നെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പു ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു.
37 അംഗ നഗരസഭയില്‍ യുഡിഎഫിന് ലീഗ് സ്വതന്ത്രന് ഉള്‍പ്പെടെ 18 അംഗങ്ങളുടെ പിന്തുണയുണ്ട്. ഇതില്‍ കോണ്‍ഗ്രസ്സിന് 10 സീറ്റാണുള്ളത്. അക്കാരണം കൊണ്ടുതന്നെ കോണ്‍ഗ്രസിന് ആയിരിക്കും ചെയര്മാന് സ്ഥാനം ലഭിക്കുക.
നഗരസഭയില്‍ ഇത്തവണ മൂന്നു സ്വതന്ത്രന്മാര് വിജയിച്ചിട്ടുണ്ടെങ്കിലും അവരുടെ പിന്തുണ തേടാതെ തന്നെ യുഡിഎഫിന് ഭരിക്കാനാവും. അതുകൊണ്ടുതന്നെ ഇവരുടെ പിന്തുണ ലഭിച്ചാലും എല്‍ഡിഎഫിന് ഭരണം നടത്താന്‍ കഴിയില്ല. ബിജെപിക്ക് നഗരസഭയില്‍ നാല് അംഗങ്ങളാണുള്ളത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT