സൂര്യാഘാതമേറ്റ് രണ്ടു പേര്‍ മരിച്ചു

കൊച്ചി/അമ്പലപ്പുഴ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു പേര്‍ കൂടി മരിച്ചു. എറണാകുളത്ത് റിട്ട. അധ്യാപിക, കോലഞ്ചേരി പാങ്കോട് കരട്ടേകുഴിവേലില്‍ കെ പി കുര്യാക്കോസിന്റെ ഭാര്യ മേരി(61), ആലപ്പഴ അമ്പലപ്പുഴയില്‍ വെല്‍ഡിങ് തൊഴിലാളി, ചാരുംമൂട് കരിമുളക്കല്‍ സന്തോഷ് ഭവനത്തില്‍ രാഘവന്റെ മകന്‍ സന്തോഷ് (44) എന്നിവരാണ് മരിച്ചത്.

വീടിന് സമീപത്തെ പാടശേഖരത്തില്‍ പയര്‍ പറിക്കാന്‍ പോയ മേരിയെ ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് അന്വേഷിച്ചെത്തുമ്പോഴാണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ പാടശേഖരത്തില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേത പാങ്കോട് എല്‍പി സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപികയായിരുന്നു. മക്കള്‍: മഞ്ജു(അയര്‍ലണ്ട്), റിഞ്ജു(അധ്യാപിക, മോറക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) മരുമക്കള്‍: അനില്‍(അയര്‍ലണ്ട്), ഏലിയാസ്(ബ്രൂണൈ). സന്തോഷിനെ ചൊവ്വാഴ്ച ഉച്ചയോടെ കോയിക്കല്‍ ചന്തയിലെ എസ്ബിഐ ശാഖയുടെ പിറകിലെ കട്ടച്ചിറ തോടിന്റെ ഓരത്ത ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മദ്യലഹരിയില്‍ വഴിയോരത്ത് വീണതാണെന്ന് പറയുന്നു. മൃതദേഹം കറ്റാനത്തെ സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: രത്‌നകുമാരി. മകന്‍: സെന്തില്‍കുമാര്‍.—
Next Story

RELATED STORIES

Share it