സൂര്യതാപം: രണ്ടു മരണം

കണ്ണൂര്‍/കോട്ടയം: സൂര്യതാപമേറ്റ് സംസ്ഥാനത്ത് രണ്ടുപേര്‍ കൂടി മരിച്ചു. ആലക്കോട് തടിക്കടവിലെ തെങ്ങുകയറ്റ തൊഴിലാളി വലിയകരോട്ട് ജോസഫ് (ജോയി-65), കോട്ടയം കല്ലറ മുണ്ടാറില്‍ മല്‍സ്യത്തൊഴിലാളി അഞ്ചാംനമ്പറില്‍ പരേതനായ തങ്കപ്പന്റെ മകന്‍ സാബു(43) എന്നിവരാണു മരിച്ചത്.
ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ജോയി സൂര്യതാപമേറ്റ് വീടിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റനിലയില്‍ ഉച്ചയ്ക്ക് ഒന്നോടെയാണ് നാട്ടുകാര്‍ ഇയാളെ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഭാര്യ: ഡോളി. മക്കള്‍: ബിനോയി, ബോബി, സോണിയ. മരുമകന്‍: ഷാജി. മുണ്ടാര്‍ ഒന്നാംബ്ലോക്കിലെ മോട്ടോര്‍പുരയ്ക്കു സമീപം മീന്‍പിടിക്കാന്‍ പോയതായിരുന്നു സാബു. ദേഹമാസകലം പൊള്ളലേറ്റ സാബുവിനെ അയല്‍വാസിയാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗീത. മക്കള്‍: ശ്രുതി, ശരത്ത്, അര്‍ജുന്‍. [related]
Next Story

RELATED STORIES

Share it