സുരക്ഷാ ജീവനക്കാരന്‍ വെടിവച്ചു; ജഡ്ജിയുടെ ഭാര്യക്കും മകനും പരിക്ക്

ഗുഡ്ഗാവ്: സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് ജഡ്ജിയുടെ ഭാര്യയ്ക്കും മകനും പരിക്ക്. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷ്ണന്‍ കാന്തിന്റെ ഭാര്യ ഋതു, മകന്‍ ധ്രുവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൃഷ്ണന്‍ കാന്തിന്റെ സുരക്ഷാ ജീവനക്കാരന്‍ മഹിപാല്‍ ആണ് വെടിയുതിര്‍ത്തത്.
ജഡ്ജിയുടെ ഭാര്യയും മകനും മഹിപാലിന്റെ അകമ്പടിയോടെ അര്‍ക്കാഡിയ മാര്‍ക്കറ്റില്‍ പോയതായിരുന്നു. മഹിപാലിനെ പിന്നീട് ഫരീദാബാദില്‍വച്ചാണ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it