സുബൈദ വധം: പ്രതികള്‍ അറസ്റ്റില്‍
BY kasim kzm3 Feb 2018 3:11 AM GMT
kasim kzm3 Feb 2018 3:11 AM GMT
കാസര്‍കോട്്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ജില്ലാ പോലിസ് ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു പ്രതികളുടെ അറസ്റ്റ് പുറത്തുവിട്ടത്. മധൂര്‍ പടഌകുഞ്ചാര്‍ കോട്ടക്കണ്ണിയിലെ കെ എം അബ്ദുല്‍ഖാദര്‍ എന്ന ഖാദര്‍ (26), പടഌകുതിരപ്പാടിയിലെ പി അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടു കര്‍ണാടക സ്വദേശികള്‍കൂടി അറസ്റ്റിലാവാനുണ്ടെന്നും പോലിസ് പറഞ്ഞു. കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 12ഓടെയാണ് സുബൈദയെ ചെക്കിപ്പള്ളത്തെ വീട്ടില്‍ കൈകാലുകള്‍ ബന്ധിച്ചു മുഖം വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് സംഭവസ്ഥലം സന്ദര്‍ശിക്കുകയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നിര്‍ദേശപ്രകാരം അന്വേഷണച്ചുമതല ഡിവൈഎസ്പി കെ ദാമോദരനെ ഏല്‍പ്പിക്കുകയുമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണവുമാണ് ഘാതകരെ തിരിച്ചറിയാന്‍ പോലിസിനെ സഹായിച്ചത്. വാടകയ്ക്ക് ക്വാട്ടേഴ്സ് അന്വേഷിച്ചെത്തിയ സംഘം സുബൈദയെ സമീപിക്കുകയും തനിച്ചു താമസിക്കുകയാണെന്നു മനസ്സിലാക്കുകയുമായിരുന്നു. പിന്നീട് 24 മണിക്കൂര്‍കൊണ്ടു കൊലപാതകം ആസൂത്രണം ചെയ്തു. രണ്ടാമത്തെ ദിവസം പ്രതികള്‍ വീണ്ടും സുബൈദയുടെ വീട്ടിലെത്തിയപ്പോള്‍ ഇന്നലെ നിങ്ങള്‍ വന്നു പോയതല്ലേയെന്നു ചോദിച്ച സുബൈദയോട് ക്വാട്ടേഴ്സിന് വാടക കൂടുതലാണെന്ന് പറഞ്ഞു. പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ച് നാരങ്ങാ വെള്ളവുമായെത്തിയ സുബൈദയുടെ പിന്നില്‍ നിന്നു പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. നാരങ്ങാവെള്ളം നിറച്ച ഗ്ലാസുകളില്‍ പതിഞ്ഞ ഉമിനീരിന്റെ അംശവും മറ്റു തെളിവുകളും പരിശോധിച്ചതോടെയാണ് ഘാതകരെ കണ്ടെത്തിയത്. സുബൈദ ധരിച്ചിരുന്ന അഞ്ചര പവന്റെ സ്വര്‍ണാഭരണങ്ങളും സംഘത്തില്‍ നിന്നും കണ്ടെടുത്തു. ഘാതകര്‍ സഞ്ചരിച്ച രണ്ടു കാറുകളും പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് തെളിവെടുപ്പിനു കൊണ്ടുപോവുമെന്നു പോലിസ് അറിയിച്ചു. അതേസമയം പിടിയിലാവാനുള്ള സുള്ള്യ സ്വദേശി അസീസ്, മറ്റൊരു പ്രതി തുടങ്ങിയ കര്‍ണാടക സ്വദേശികള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജനുവരി 17നാണ് സംഭവമെന്നാണു സംശയിക്കുന്നത്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT