Flash News

സുപ്രീംകോടതി വിധിയേക്കാള്‍ സംഘപരിവാര അജണ്ട നടപ്പാക്കാനാണ് പിണറായിക്ക് താല്‍പ്പര്യമെന്ന് എസ്ഡിപിഐ

സുപ്രീംകോടതി വിധിയേക്കാള്‍ സംഘപരിവാര അജണ്ട നടപ്പാക്കാനാണ് പിണറായിക്ക് താല്‍പ്പര്യമെന്ന് എസ്ഡിപിഐ
X




കോഴിക്കോട്: സംസ്ഥാന പോലിസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയേക്കാള്‍ സംഘപരിവാരത്തിന്റെ അജണ്ട നടപ്പിലാക്കാനാണ് പിണറായി വിജയന്റെ താല്‍പ്പര്യമെന്ന് എസ്ഡിപിഐ. ഒരു ജനാധിപത്യ രാജ്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ആര്‍.എസ്.എസ്സിന്റെ ഗൂഢനീക്കങ്ങള്‍ക്ക് സംസ്ഥാന മുഖ്യമന്ത്രി തന്നെ വിനീതവിധേയനായി തീരുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്ത് നീതിയുക്തമായ ഭരണസംവിധാനം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സുപ്രീംകോടതിക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇടപെട്ടത്. എന്നാല്‍ ആര്‍.എസ്.എസ്സിന്റെ പിണിയാളായി നിന്നുകൊണ്ട് പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത വിധം ഉപജാപഉപദേശക വൃന്ദത്തിന്റെ ഒത്താശയോടെ പരമോന്നത കോടതിയെയും വെല്ലുവിളിക്കുന്നത് ജനാധിപത്യ അരാജകത്വമാണ്.
രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ നിരന്തരം കലാപങ്ങള്‍ സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തിന്റെ ആധിപത്യം കയ്യടക്കുന്നതിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പി മുന്നണിയുടെ ഭാഗമായിത്തീരാന്‍ ലീഗിനും സി.പി.എമ്മിനും അധികകാലം വേണ്ടിവരില്ലെന്നതിന്റെ അവസാന സൂചനയാണ് തിരൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി ഫണ്ട് കലക്ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ നടത്തിയ അഭിപ്രായപ്രകടനം. ഫാഷിസത്തിനെതിരേ പോരാടുന്ന മതേതര പാര്‍ട്ടിയാണ് മുസ്‌ലിംലീഗെന്ന് അവര്‍ തന്നെ അവകാശപ്പെടുമ്പോഴും തീവ്ര ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിയോട് മുസ്‌ലിം ലീഗിന്റെ യഥാര്‍ഥ നിലപാട് ഇത് അനാവരണം ചെയ്യുന്നതായും എസ്ഡിപിഐ ചൂണ്ടിക്കാട്ടി. പ്രസ്താവനകളിലൂടെ പുകമറ സൃഷ്ടിച്ച് ജനങ്ങളെ ആശയക്കുഴപ്പിലാക്കുന്നതിന് പകരം ഇത്തരം ചെയ്തികള്‍ക്കെതിരേ ശക്തമായ നിലപാട് എടുക്കുവാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും എസ്ഡിപിഐ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ എം.കെ. മനോജ്കുമാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഡി.പി.ഐ), പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (സംസ്ഥാന സെക്രട്ടറിയേറ്റംഗം, എസ്.ഡി.പി.ഐ), എന്‍.കെ സുഹറാബി (വിമണ്‍ ഇന്ത്യാ മൂവ്‌മെന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി), കെ. ലസിത ടീച്ചര്‍ (വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാനസമിതിയംഗം) പങ്കെടുത്തു.



[related]
Next Story

RELATED STORIES

Share it