Kottayam Local

സുനുവിന്റെയും പ്രണവിന്റെയും മരണം: മൃതദേഹം എത്തിക്കുന്നതില്‍ അനാസ്ഥയെന്ന് ആരോപണം

കുറവിലങ്ങാട്: ലിബിയയില്‍ കഴിഞ്ഞ മാര്‍ച്ച് 26ന് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വെളിയന്നൂര്‍ വന്ദേമാതരം തുളസീഭവനില്‍ വിപിന്റെ ഭാര്യ സുനു സത്യന്‍, മകന്‍ പ്രണവ് എന്നിവരുടെ മുതദേഹം നാട്ടിലെത്തിക്കാന്‍ വിദേശ മന്ത്രാലയവും നോര്‍ക്കയും ശ്രമിക്കുന്നില്ലന്ന് ആരോപണം. ഇതിനെതിരേ എല്‍ഡിഎഫ് വെളിയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി ബിഎസ്എന്‍എല്‍ ഓഫിസ് ഉപരോധിച്ചു.
ഉപരോധ ധര്‍ണ സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച ലിബിയായിലെ ട്രിപ്പോളിയിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം എംഫാം ചെയ്ത് സൂക്ഷിച്ച മുതദേഹം നാട്ടിലെത്തിക്കാന്‍ 15 ലക്ഷം രൂപ എംഒഎച്ചില്‍ വിദേശകാര്യ മന്ത്രാലയമോ, നോര്‍ക്കയോ അടച്ചെങ്കില്‍ മാത്രമേ മൃതദേഹം കേരളത്തില്‍ എത്തുകയുള്ളൂ.
സാധാരണ ഉദ്യോഗാര്‍ഥികളെ കൊണ്ടുപോവുന്ന എജന്‍സി, സ്‌പോണ്‍സര്‍, ജോലി ചെയ്യുന്ന സ്ഥാപന ഉടമ എന്നിവരാണ് അത്യാഹിത ഘട്ടങ്ങളില്‍ ചെലവ് വഹിക്കുന്നത്. എന്നാല്‍ ലിബിയയില്‍ നിലവില്‍ ഭരണകൂടം ഇല്ലാത്തതുമൂലമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കാന്‍ വിദേശകാര്യ മന്ത്രാലയം മടിക്കുന്നതെന്നാണ് ലിബിയായിലുള്ള വിപിന്‍ നാട്ടിലുള്ള ബന്ധുക്കളെയും, വിവിധ രാഷ്ട്രീയ നേതാക്കളേയും ഫോണിലൂടെ അിറയിച്ചത്. ധര്‍ണയില്‍ ലാലിച്ചന്‍ ജോര്‍ജ്, സജേഷ് ശശി, സി കെ രാജേഷ്, പി ജെ വര്‍ഗീസ്, ശാന്താ നാരായണന്‍, ശിവദാസന്‍പിള്ള സംസാരിച്ചു.
Next Story

RELATED STORIES

Share it