Flash News

സുനന്ദ പുഷ്‌കറുടെ മരണം : ഹോട്ടലിന് നഷ്ടം 50 ലക്ഷം; പോലിസിന് നോട്ടീസ്



ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണം നടന്ന മുറി അടച്ചിട്ടതിനാല്‍ ഹോട്ടലിന് നഷ്ടം 50 ലക്ഷം. ഡല്‍ഹി ചാണക്യപുരിയിലെ മലയാളി ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ലീലാ പാലസിലെ 345ാം നമ്പര്‍ മുറിയാണ് സുനന്ദയുടെ മരണത്തെത്തുടര്‍ന്ന് അടച്ചിട്ടത്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദയെ 2014 ജനുവരി 17നു രാത്രിയാണ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്നുതന്നെ 345ാം മുറി ഡല്‍ഹി പോലിസ് അടച്ച് മുദ്രവച്ചു. ഇതുകാരണം സാമ്പത്തികമായി വന്‍ നഷ്ടമുള്ളതിനാല്‍ മുറി എത്രയും വേഗം തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമ സമര്‍പ്പിച്ച ഹരജിയിലാണ് നഷ്ടക്കണക്ക് വ്യക്തമാക്കുന്നത്. സുനന്ദ ഉപയോഗിച്ചിരുന്ന മുറിക്ക് പ്രതിദിനം 55,000 മുതല്‍ 61,000 വരെയാണു വാടകയെന്നും മൂന്നരവര്‍ഷത്തോളമായി മുറി അടച്ചിട്ടിരിക്കുകയാണെന്നും അതു തുറക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. പോലിസിന്റെ പരിശോധനയും മുറി അടച്ചിട്ടതുംമൂലം വലിയ നഷ്ടമാണ് ഹോട്ടലിനുണ്ടാവുന്നത്.  പോലിസിന്റെ സന്ദര്‍ശനം ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഉടമകള്‍ അറിയിച്ചു.ഹരജി പരിഗണിച്ച ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ പോലിസിന് കഴിഞ്ഞദിവസം നോട്ടീസയച്ചു.എത്രകാലം മുറി അടച്ചിടേണ്ടിവരുമെന്നും അന്വേഷണത്തിന്റെ ഭാഗമായി ഇനി എത്ര തവണ ഹോട്ടല്‍ സന്ദര്‍ശിക്കേണ്ടിവരുമെന്നും നോട്ടീസില്‍ കോടതി ചോദിച്ചു. കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ അന്വേഷണത്തിന്റെ ഭാഗമായി ഇനിയും മുറി പരിശോധിക്കേണ്ടിവരുമെന്നും വിദേശ ഫോറന്‍സിക് വിദഗ്ധര്‍ തന്നെ മുറി സന്ദര്‍ശനം നടത്തിയേക്കാമെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it