thiruvananthapuram local

സുകന്യയുടെ വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി

ചിറയിന്‍കീഴ്: ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മരണപ്പെട്ട ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ മേലതില്‍ വീട്ടില്‍ സുകന്യയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
ഈമാസം 17ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് ജോലിക്ക് പോകാനായി ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് കാല്‍വഴുതി വീണ് സുകന്യയുടെ തലയ്ക്ക് പരിക്കേറ്റത്.
രാവിലെ 7.50നുള്ള മലബാര്‍ എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കവേയാണ് പ്ലാറ്റ്‌ഫോമില്‍ വീണത്. നെയ്യാറ്റിന്‍കര ഗവ.എച്ച്എസ്എസില്‍ പ്രോഗ്രാം എക്‌സിക്യുട്ടീവായി ജോലി ലഭിച്ച സുകന്യയെ ജോലി ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് മരണം തട്ടിയെടുത്തത്. രാവിലെ 7.40നുള്ള മലബാര്‍ പോയാല്‍ ചിറയിന്‍കീഴ് നിന്നും തിരുവനന്തപുരത്തേക്കുള്ള അടുത്ത വണ്ടി 9.10നുള്ള വഞ്ചിനാടാണ്. എന്നാല്‍ ഈ വണ്ടി പലപ്പോഴും ചിറയിന്‍കീഴിലെത്തുമ്പോള്‍ 9.30 കഴിയും.
ഇതുമൂലമാണ് പലപ്പോഴും യാത്രക്കാര്‍ അപകടരമായ രീതിയില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കുന്നത്. ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ മേലെതട്ടില്‍ വീട്ടില്‍ സുരേഷ് കുമാറിന്റെയും രതികുമാരിയുടെയും മകളാണ് സുകന്യ. സുരഭിയാണ് ഏക സഹോദരി.
Next Story

RELATED STORIES

Share it