സീറ്റ് വിഭജനം: ആസാദ്- കരുണാനിധി കൂടിക്കാഴ്ച ഇന്ന്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസ്സും ഡിഎംകെയും സീറ്റ് വിഭജനം സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും തമ്മിലാണ് ചര്‍ച്ച. ഉടന്‍ തീരുമാനമുണ്ടാവുമെന്ന് ഡിഎംകെ ഖജാഞ്ചി എം കെ സ്റ്റാലിന്‍ പറഞ്ഞു.
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത കോണ്‍ഗ്രസ്സും ഡിഎംകെയും 2013ലാണു വേര്‍പിരിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സഖ്യം പുനസ്ഥാപിച്ചു. മാര്‍ച്ച് 25ന് ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ച നടന്നിരുന്നു. കോണ്‍ഗ്രസ്സിന് കുറഞ്ഞ സീറ്റാണ് ഡിഎംകെ അപ്പോള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍, 45 സീറ്റെങ്കിലും കിട്ടണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 63 സീറ്റില്‍ മല്‍സരിച്ചിരുന്നു.
Next Story

RELATED STORIES

Share it