thrissur local

സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസ്: രണ്ടു പേര്‍ പിടിയില്‍

കയ്പമംഗലം: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ മതിലകം പോലിസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പുഴക്കരക്കാവ് സ്വദേശി ലത നിവാസില്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഇടുക്കി ആനവിലാസം സ്വദേശി ജോയ് എന്ന് വിളിക്കുന്ന വര്‍ഗീസ് എന്നിവരെയാണ് മതിലകം എസ്‌ഐ പി കെ മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്.
കയ്പമംഗലം സ്വദേശി കണക്കശേരി സന്തോഷിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ മാസത്തില്‍ മകള്‍ക്ക് തമിഴ്‌നാട്ടില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്തുന്നതിനായി അഞ്ച് തവണയായി പ്രതികള്‍ പറഞ്ഞതനുസരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാല്‍ ആറു മാസം കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചെങ്കിലും പ്രതികള്‍ സമ്മതിച്ചില്ല. ഇതേതുടര്‍ന്ന് സന്തോഷ് മതിലകം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസില്‍ കോട്ടയം സ്വദേശി സലിം എന്നയാളെ കൂടി പിടികൂടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. സിപിഒമാരായ ഷിജു, അനൂപ്, രജ്ഞിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it