palakkad local

സീബ്രാ വര തെളിയാതെ ആലത്തൂര്‍ നഗരം: കാല്‍നടയാത്ര ഭീതിയോടെ



ആലത്തൂര്‍: നഗരത്തില പ്രധാന റോഡുകളായ മെയിന്‍ റോഡിലെയും കോര്‍ട്ട് റോഡിലെയും സീബ്രാലൈനുകള്‍ അപ്രത്യക്ഷമായത് അപകട സാധ്യത കൂട്ടുന്നു. നഗരത്തിലെ റോഡുകളില്‍ എവിടെയും വാഹന നിയന്ത്രണ രേഖകള്‍ ഇല്ല. സൈഡ് ലൈനുകളും സെന്റര്‍ ലൈനുകളും ഉള്‍പ്പടെയുള്ള വെള്ളവരകളും സീബ്രാ വരകളും അപ്രത്യക്ഷമായിട്ട് മാസങ്ങളായി. ഇത് ജനങ്ങള്‍ക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയാത്ത സ്ഥിതിയിലാക്കുന്നു. 11 ഓളം സ്ഥലത്താണ് നഗരത്തില്‍ സീബ്രാലൈനുകളുള്ളത്. മെയിന്‍ റോഡിലെ കിണ്ടിമുക്ക് ഗുരുകുലം സ്‌കൂളിനു മുന്‍വശം, ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം, പുതിയ പള്ളിക്കു മുന്‍വശം, ഗവ. ഗേള്‍സ് ഹൈസ്‌കൂളിനു മുന്നിലെ പഴയ ബസ് സ്റ്റാന്റിനു സമീപം, എഎസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്‍വശം എന്നിവിടങ്ങളിലും കോര്‍ട്ട് റോഡിലെ ദേശീയ മൈതാനത്തിനു സമീപം, താലൂക്ക് ഓഫിസിനു മുന്‍വശം, കോടതിയുടെ മുന്‍വശം, പുതിയ ബസ് സ്റ്റാന്റിനു മുന്‍വശം, ക്രസന്റ് ആശുപത്രിയുടെ സമീപം, മിനി സിവില്‍ സ്‌റ്റേഷനു മുന്‍വശം എന്നിവിടങ്ങളിലാണ് സീബ്രാലൈനുകള്‍ നിലവിലുള്ളത്. എന്നാല്‍ ഇവിടെയെല്ലാം സീബ്രാലൈനുകള്‍ പൂര്‍ണമായും ചിലയിടത്ത് ഭാഗികമായും മാഞ്ഞു പോയിരിക്കുകയാണ്. ഗതാഗതക്കുരുക്കുകള്‍ സ്ഥിരം ബുദ്ധിമുട്ടുണ്ടാക്കുന്ന കോര്‍ട്ട് റോഡില്‍ തൊണ്ണൂറ് ശതമാനം സീബ്രാലൈനും ഇതിനോടനുബന്ധിച്ചുള്ള പാര്‍ശ്വവരകളും നടുവിലൂടെയുള്ള റിഫ്‌ളക്ടര്‍ ലൈനുകളും മാഞ്ഞിരിക്കുന്നത് കൊണ്ട് അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഇടിച്ച് നിരവധി അപകടങ്ങളാണ് ദിവസവും ഉണ്ടാവുന്നത്. ദിവസേന ഒന്നില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നുവെങ്കിലും ഭാഗ്യം കൊണ്ടു മാത്രമാണ് ജീവഹാനി സംഭവിക്കാതെ പലരും രക്ഷപ്പെടുന്നത്. പോലിസും മോട്ടോര്‍ വാഹന വകുപ്പും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും റോഡു സുരക്ഷയ്ക്കുമായി നിരവധി പദ്ധതികള്‍ നടപ്പാക്കുമ്പോഴും വേണ്ടത്ര ഫലം ചെയ്യുന്നില്ല. നഗരത്തിലെ രണ്ട് പ്രധാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍, കിണ്ടിമുക്കിലെ ഗുരുകുലം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍, താലൂക്ക് ഓഫിസിലേക്കും മിനി സിവില്‍ സ്‌റ്റേഷനിലേക്കും വരുന്ന ഉദ്യോഗസ്ഥര്‍, താലൂക്ക് ആശുപത്രിയിലേക്കും സബ് ജയിലിലേക്കും വരുന്ന മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പടെയുള്ളവര്‍, ബസ് സ്റ്റാന്റില്‍ ഇറങ്ങി കാല്‍നടയായി ആവശ്യമുള്ള സ്ഥലത്തേക്കെക്കുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ എന്നിവര്‍ക്കാണ് സീബ്രാലൈന്‍ ഏറ്റവും ആവശ്യമായി വരുന്നത്. പോലിസിന്റെ അനാസ്ഥ മൂലം റോഡില്‍ കൈയേറ്റങ്ങളും ഏറുന്നുണ്ട്. നഗരത്തില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ റോഡില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതു കൂടാതെ പല കടകളുടെ ബോര്‍ഡുകളും റോഡിന്റെ വശങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഓട്ടോ സ്റ്റാന്റുകളും റോഡുകള്‍ കീഴടക്കിയ സ്ഥിതിയാണ്. ട്രാഫിക് നിയന്ത്രണ വരക ള്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങ ള്‍ തോന്നിയതുപോലെയാണ് നഗരത്തില്‍ ഓടുന്നത്. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കു ം ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പിഡബ്ല്യുഡിക്ക് കീഴിലുള്ള നഗരത്തിലെ പ്രധാന റോഡുകളില്‍ ഒന്നും തന്നെ വരകള്‍ തെളിഞ്ഞു കാണുന്നില്ല.
Next Story

RELATED STORIES

Share it