സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരായ കേസില്‍ തെളിവില്ലാതാക്കാന്‍ ശ്രമിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു
BY ajay G.A.G18 April 2018 2:29 PM GMT
ajay G.A.G18 April 2018 2:29 PM GMT
പത്തനംതിട്ട: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരായ കേസില്‍ തെളിവില്ലാതാക്കാന്‍ ശ്രമിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.
തിരുവല്ല സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഹരിലാലിനെയാണ് തിരുവനന്തപുരം റേഞ്ച് ഐ. ജി സസ്പെന്‍ഡ് ചെയ്തത്. പത്തനംതിട്ട പൊലീസ് ചീഫിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണത്തിന് അഡ്മിനിസ്ട്രേറ്റീവ് ഡിവൈ. എസ്.പിയെ ചുമതലപ്പെടുത്തി.
കേസിലെ പ്രതി ടൗണ്‍ നോര്‍ത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന സജിമോന്റെ ഡി.എന്‍.എ പരിശോധനയ്ക്ക് മറ്റൊരാളുടെ രക്തസാമ്പിള്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നല്‍കിയതായാണ് കണ്ടെത്തിയത്. അഭിഭാഷകനായ പ്രദേശത്തെ ഒരു യുവ സി.പി.എം നേതാവും പൊലീസുകാരനും ചേര്‍ന്നാണ് പ്രതിയുടേതല്ലാത്ത ആളിന്റെ രക്ത സാമ്പിള്‍ ആശുപത്രിയില്‍ നല്‍കിയത്. ആശുപത്രി രജിസ്റ്ററിലെ പേരും പ്രതിയുടെ പേരും തമ്മില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് നടത്തിയ പരിശോധനയിലാണ് തെളിവില്ലാതാക്കാന്‍ ഗൂഢാലോചന നടന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി പാര്‍ട്ടിക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സജിമോനെ എല്‍.സി സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി. പെണ്‍കുഞ്ഞിന് ജന്മം നല്കിയ യുവതിയെക്കൊണ്ട് പാര്‍ട്ടി നേതൃത്വം ഇടപെട്ട് പരാതി പിന്‍വലിപ്പിച്ചു. എന്നാല്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കേസ് പൊലീസ് അന്വേഷിക്കുകയും ഡി.എന്‍.എ പരിശോധന നടത്തുകയുമായിരുന്നു. സജിമോന്റെ രക്തസാമ്പിള്‍ ഉപയോഗിച്ച് പിന്നീട് ഡി.എന്‍.എ പരിശോധന നടത്തി.
തിരുവല്ല സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഹരിലാലിനെയാണ് തിരുവനന്തപുരം റേഞ്ച് ഐ. ജി സസ്പെന്‍ഡ് ചെയ്തത്. പത്തനംതിട്ട പൊലീസ് ചീഫിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണത്തിന് അഡ്മിനിസ്ട്രേറ്റീവ് ഡിവൈ. എസ്.പിയെ ചുമതലപ്പെടുത്തി.
കേസിലെ പ്രതി ടൗണ്‍ നോര്‍ത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന സജിമോന്റെ ഡി.എന്‍.എ പരിശോധനയ്ക്ക് മറ്റൊരാളുടെ രക്തസാമ്പിള്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നല്‍കിയതായാണ് കണ്ടെത്തിയത്. അഭിഭാഷകനായ പ്രദേശത്തെ ഒരു യുവ സി.പി.എം നേതാവും പൊലീസുകാരനും ചേര്‍ന്നാണ് പ്രതിയുടേതല്ലാത്ത ആളിന്റെ രക്ത സാമ്പിള്‍ ആശുപത്രിയില്‍ നല്‍കിയത്. ആശുപത്രി രജിസ്റ്ററിലെ പേരും പ്രതിയുടെ പേരും തമ്മില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് നടത്തിയ പരിശോധനയിലാണ് തെളിവില്ലാതാക്കാന്‍ ഗൂഢാലോചന നടന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി പാര്‍ട്ടിക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സജിമോനെ എല്‍.സി സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി. പെണ്‍കുഞ്ഞിന് ജന്മം നല്കിയ യുവതിയെക്കൊണ്ട് പാര്‍ട്ടി നേതൃത്വം ഇടപെട്ട് പരാതി പിന്‍വലിപ്പിച്ചു. എന്നാല്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കേസ് പൊലീസ് അന്വേഷിക്കുകയും ഡി.എന്‍.എ പരിശോധന നടത്തുകയുമായിരുന്നു. സജിമോന്റെ രക്തസാമ്പിള്‍ ഉപയോഗിച്ച് പിന്നീട് ഡി.എന്‍.എ പരിശോധന നടത്തി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT