സി കെ ചന്ദ്രപ്പന്റെ പത്നി ബുലുറോയ് ചൗധരി അന്തരിച്ചു
BY Sumeera SMR20 Feb 2016 4:51 AM GMT
Sumeera SMR20 Feb 2016 4:51 AM GMT
തിരുവനന്തപുരം: സിപിഐ നേതാവായിരുന്ന അന്തരിച്ച സി കെ ചന്ദ്രപ്പന്റെ പത്നി ബുലുറോയ് ചൗധരി (82)അന്തരിച്ചു. എഐടിയുസി ദേശീയ കൗണ്‍സില്‍ അംഗമാണ്. ഇന്നലെ രാത്രി 8.15ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേശവദാസപുരത്തെ ഫഌറ്റില്‍ ഇന്നലെ രാവിലെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ത്രീവ്രപരി—ചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരിക്കെയാണ് എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. തുടര്‍ന്ന് കുടുംബം താമസം ഡല്‍ഹിയിലേക്കു മാറ്റി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫിസില്‍ സേവനം അനുഷ്ഠിച്ചിരുന്നു. 1964ല്‍ പാര്‍ലമെന്റ് അംഗമായി ഡല്‍ഹിയില്‍ എത്തിയതു മുതല്‍ സി കെ ചന്ദ്രപ്പനുമായി ഉറ്റ സൗഹൃദം പുലര്‍ത്തിയിരുന്നു. 1975ലായിരുന്നു ഇരുവരുടെയും വിവാഹം.
ബംഗാള്‍ വിഭജന കാലത്ത് ധക്കയില്‍ നിന്ന് കല്‍ക്കട്ടയിലേക്കു കുടിയേറിയ പ്രഭുല്ലബന്ധു റോയി ചൗധരി- പ്രഭാറോയി ചൗധരി ദമ്പതികളുടെ ആറുമക്കളില്‍ മൂത്ത പുത്രിയാണ് ബുലുറോയി ചൗധരി. മൂന്നു സഹോദരിമാരില്‍ രണ്ടുപേര്‍ ഡല്‍ഹിയിലും ഒരാള്‍ ബ്രിട്ടനിലുമാണ്. രണ്ടു സഹോദരന്മാരില് ഒരാള്‍ ഡല്‍ഹിയിലും മറ്റൊരാള്‍ ചെക്ക് റിപബ്ലിക്കിലുമാണ്. ഇന്നു രാവിലെ തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. ആലപ്പുഴ വയലാറിലെ സി കെ ചന്ദ്രപ്പന്റെ സ്മൃതിമണ്ഡപത്തിനു സമീപം ഇന്നു വൈകീട്ടോടെ സംസ്കരിക്കും.
കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരിക്കെയാണ് എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. തുടര്‍ന്ന് കുടുംബം താമസം ഡല്‍ഹിയിലേക്കു മാറ്റി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫിസില്‍ സേവനം അനുഷ്ഠിച്ചിരുന്നു. 1964ല്‍ പാര്‍ലമെന്റ് അംഗമായി ഡല്‍ഹിയില്‍ എത്തിയതു മുതല്‍ സി കെ ചന്ദ്രപ്പനുമായി ഉറ്റ സൗഹൃദം പുലര്‍ത്തിയിരുന്നു. 1975ലായിരുന്നു ഇരുവരുടെയും വിവാഹം.
ബംഗാള്‍ വിഭജന കാലത്ത് ധക്കയില്‍ നിന്ന് കല്‍ക്കട്ടയിലേക്കു കുടിയേറിയ പ്രഭുല്ലബന്ധു റോയി ചൗധരി- പ്രഭാറോയി ചൗധരി ദമ്പതികളുടെ ആറുമക്കളില്‍ മൂത്ത പുത്രിയാണ് ബുലുറോയി ചൗധരി. മൂന്നു സഹോദരിമാരില്‍ രണ്ടുപേര്‍ ഡല്‍ഹിയിലും ഒരാള്‍ ബ്രിട്ടനിലുമാണ്. രണ്ടു സഹോദരന്മാരില് ഒരാള്‍ ഡല്‍ഹിയിലും മറ്റൊരാള്‍ ചെക്ക് റിപബ്ലിക്കിലുമാണ്. ഇന്നു രാവിലെ തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. ആലപ്പുഴ വയലാറിലെ സി കെ ചന്ദ്രപ്പന്റെ സ്മൃതിമണ്ഡപത്തിനു സമീപം ഇന്നു വൈകീട്ടോടെ സംസ്കരിക്കും.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT