സിറിയയില്‍ രണ്ടരലക്ഷം കുഞ്ഞുങ്ങള്‍ ഇപ്പോഴും പട്ടിണിയില്‍
BY Sumeera SMR10 March 2016 4:40 AM GMT
Sumeera SMR10 March 2016 4:40 AM GMT
ദമസ്കസ്: രാജ്യത്ത് വെടിനിര്‍ത്തല്‍ നിലവില്‍വന്നിട്ടും രണ്ടര ലക്ഷം സിറിയന്‍ കുഞ്ഞുങ്ങള്‍ പട്ടിണിയുടെ പിടിയിലാണെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ സേവ് ദ ചില്‍ഡ്രന്‍. രാജ്യത്തെ 18 ഇടങ്ങളിലെ 4,86,700 പേര് ഇപ്പോഴും സര്‍ക്കാര്‍- പ്രതിപക്ഷ സൈന്യങ്ങളുടെ ഉപരോധത്തിനു കീഴിലാണെന്ന് യുഎന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഭക്ഷണവും മരുന്നും ഇന്ധനവും എത്തിക്കാനോ പുറത്തേക്ക് കൊണ്ടുപോവാനോ കഴിയാതെ ഉപരോധിത മേഖലകള്‍ പ്രയാസപ്പെടുകയാണ്. ചില സന്നദ്ധ സംഘടനകളുടെ കണക്കുകള്‍ പ്രകാരം ഉപരോധിക്കപ്പെടുന്നവരുടെ എണ്ണം 19 ലക്ഷം വരെയാണ്. ഫെബ്രുവരി 27ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിലൂടെ ഉപരോധിത മേഖലകളിലേക്ക് കടന്നുകയറാമെന്നായിരുന്നു സന്നദ്ധ സംഘടനകളുടെ പ്രതീക്ഷ. 1,50,000 പേര്‍ക്കു മാത്രമാണ് സന്നദ്ധസംഘടനകളുടെ സഹായവിതരണം ഗുണം ചെയ്തത്. ഇതുതന്നെ ഭാഗികമാണെന്നും നിരീക്ഷക സംഘടനകളും തദ്ദേശീയരും ആരോപിക്കുന്നു.
ചില പ്രദേശങ്ങൡ സഹായം എത്തിയിട്ടുണ്ടെങ്കിലും സ്ഥിരമായി സഹായവിതരണം നടത്താനാവാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി സേവ് ദ ചില്‍ഡ്രന്‍ സിഇഒ തന്യ സ്റ്റീലി വ്യക്തമാക്കുന്നു. സംഭരണശാലകളില്നിന്നുള്ള ചെറിയ ചരക്ക് നീക്കത്തിലൂടെ കുഞ്ഞുങ്ങളെ പട്ടിണിയില്‍നിന്നും രോഗങ്ങളില്‍നിന്നും രക്ഷിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
പലപ്പോഴും സഹായ വാഹനങ്ങള്‍ക്ക് ഒറ്റക്കൊറ്റയ്ക്കാണ് പ്രവേശനം ലഭിക്കുന്നതെന്നും അവര്‍ക്കു മാത്രമാണ് കഴിഞ്ഞ ആഴ്ചകളില്‍ അവശ്യ വസ്തുക്കള്‍ വിതണം ചെയ്യാന്‍ സാധിച്ചതെന്നും അടുത്ത ഡെലിവറി എപ്പോള്‍ നടക്കുമെന്ന കാര്യത്തിന് യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 126 പ്രദേശവാസികളുമായി അഭിമുഖം നടത്തി ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പലപ്പോഴും ഒരു നേരത്തേ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നു വ്യക്തമാക്കിയിരുന്നു.
ഭക്ഷണവും മരുന്നും ഇന്ധനവും എത്തിക്കാനോ പുറത്തേക്ക് കൊണ്ടുപോവാനോ കഴിയാതെ ഉപരോധിത മേഖലകള്‍ പ്രയാസപ്പെടുകയാണ്. ചില സന്നദ്ധ സംഘടനകളുടെ കണക്കുകള്‍ പ്രകാരം ഉപരോധിക്കപ്പെടുന്നവരുടെ എണ്ണം 19 ലക്ഷം വരെയാണ്. ഫെബ്രുവരി 27ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിലൂടെ ഉപരോധിത മേഖലകളിലേക്ക് കടന്നുകയറാമെന്നായിരുന്നു സന്നദ്ധ സംഘടനകളുടെ പ്രതീക്ഷ. 1,50,000 പേര്‍ക്കു മാത്രമാണ് സന്നദ്ധസംഘടനകളുടെ സഹായവിതരണം ഗുണം ചെയ്തത്. ഇതുതന്നെ ഭാഗികമാണെന്നും നിരീക്ഷക സംഘടനകളും തദ്ദേശീയരും ആരോപിക്കുന്നു.
ചില പ്രദേശങ്ങൡ സഹായം എത്തിയിട്ടുണ്ടെങ്കിലും സ്ഥിരമായി സഹായവിതരണം നടത്താനാവാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി സേവ് ദ ചില്‍ഡ്രന്‍ സിഇഒ തന്യ സ്റ്റീലി വ്യക്തമാക്കുന്നു. സംഭരണശാലകളില്നിന്നുള്ള ചെറിയ ചരക്ക് നീക്കത്തിലൂടെ കുഞ്ഞുങ്ങളെ പട്ടിണിയില്‍നിന്നും രോഗങ്ങളില്‍നിന്നും രക്ഷിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
പലപ്പോഴും സഹായ വാഹനങ്ങള്‍ക്ക് ഒറ്റക്കൊറ്റയ്ക്കാണ് പ്രവേശനം ലഭിക്കുന്നതെന്നും അവര്‍ക്കു മാത്രമാണ് കഴിഞ്ഞ ആഴ്ചകളില്‍ അവശ്യ വസ്തുക്കള്‍ വിതണം ചെയ്യാന്‍ സാധിച്ചതെന്നും അടുത്ത ഡെലിവറി എപ്പോള്‍ നടക്കുമെന്ന കാര്യത്തിന് യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 126 പ്രദേശവാസികളുമായി അഭിമുഖം നടത്തി ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പലപ്പോഴും ഒരു നേരത്തേ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നു വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMT