സിറിയന്‍ കുട്ടികളെ പീഡിപ്പിച്ച തുര്‍ക്കി പൗരന് 108 വര്‍ഷം തടവ്

അങ്കാറ: അഭയാര്‍ഥി ക്യാംപില്‍ വച്ച് എട്ട് സിറിയന്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തുര്‍ക്കി പൗരന് കോടതി 108 വര്‍ഷം തടവുശിക്ഷ വിധിച്ചു. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗാസിയാന്‍തെപ്പ് പ്രവിശ്യയിലെ നിസിപ് അഭയാര്‍ഥി ക്യാംപിലെ തൊഴിലാളിയായ എര്‍ദാല്‍ ഇ (29) ആണ് കുറ്റക്കാരന്‍.
ക്യാംപിന്റെ ടോയ്‌ലറ്റില്‍ വച്ച് പണം പ്രതിഫലം നല്‍കിയായിരുന്നു പീഡനമെന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 10,800ഓളം അഭയാര്‍ഥികളാണ് ക്യാംപില്‍ താമസിക്കുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കല്‍ കഴിഞ്ഞ ഏപ്രിലില്‍ ക്യാംപില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it