സിമി കേസ്: നസ്മാബിക്ക് ജാമ്യം
BY kasim kzm6 July 2018 3:10 AM GMT
kasim kzm6 July 2018 3:10 AM GMT
ന്യൂഡല്‍ഹി: ബിജെപി ഭരണകാലത്ത് നിരോധിച്ച സ്റ്റുഡ ന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് ജയിലിലടച്ച 58കാരി നസ്മാബിക്ക് രണ്ടര വര്‍ഷത്തിനു ശേഷം സുപ്രിംകോടതി ജാമ്യം അനുവദിച്ചു.
നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചു, രാജ്യത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ചു തുടങ്ങിയ കുറ്റം ചാര്‍ത്തിയാണ് നസ്മാബി എന്ന വിധവയെ 2016 ഫെബ്രുവരിയില്‍ ഒഡീഷ പോലിസ് അറസ്റ്റ് ചെയ്തു റൂര്‍ഖേല ജയിലിലടച്ചത്. രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 121, സമാനമായ യുഎപിഎ ആക്റ്റിലെ സെക്ഷന്‍ 148 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചാര്‍ത്തിയിരുന്നത്.
2013ല്‍ മധ്യപ്രദേശിലെ കാണ്ഡുവ ജയിലില്‍ നിന്ന് ഇവരുടെ ഏക മകന് മഹ്ബൂബ് ജയില്‍ ചാടിയെന്നാരോപിച്ചാണ് മധ്യപ്രദേശ്, തെലങ്കാന, ഒഡീഷ പോലിസ് സംയുക്തമായി വീട് റെയ്ഡ് ചെയ്ത് നസ്മാബിയെ അറസ്റ്റ് ചെയ്തത്. നേരത്തേ വിചാരണക്കോടതിയും കഴിഞ്ഞ വര്‍ഷം അവസാനം ഒഡീഷ ഹൈക്കോടതിയും ഇവരുടെ ജാമ്യഹരജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈയില്‍ ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
മനുഷ്യാവകാശ സംഘടനകളായ എന്‍സിഎച്ച്ആര്‍ഒ, പിയുസിഎല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, എച്ച്ആര്എല്എന് എന്നീ സംഘടനകളാണ് ഇവര്‍ക്കു നിയമസഹായം നല്‍കിയിരുന്നത്.
നസ്മാബിക്ക് വേണ്ടി പ്രമുഖ അഭിഭാഷകരായ കോളിന് ഗോന്‍സാല്‍വ്സ്, മുഹമ്മദ് മുബിന് അഖ്താര്‍ എന്നിവര്‍ സുപ്രിംകോടതിയില്‍ ഹാജരായി.
നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചു, രാജ്യത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ചു തുടങ്ങിയ കുറ്റം ചാര്‍ത്തിയാണ് നസ്മാബി എന്ന വിധവയെ 2016 ഫെബ്രുവരിയില്‍ ഒഡീഷ പോലിസ് അറസ്റ്റ് ചെയ്തു റൂര്‍ഖേല ജയിലിലടച്ചത്. രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 121, സമാനമായ യുഎപിഎ ആക്റ്റിലെ സെക്ഷന്‍ 148 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചാര്‍ത്തിയിരുന്നത്.
2013ല്‍ മധ്യപ്രദേശിലെ കാണ്ഡുവ ജയിലില്‍ നിന്ന് ഇവരുടെ ഏക മകന് മഹ്ബൂബ് ജയില്‍ ചാടിയെന്നാരോപിച്ചാണ് മധ്യപ്രദേശ്, തെലങ്കാന, ഒഡീഷ പോലിസ് സംയുക്തമായി വീട് റെയ്ഡ് ചെയ്ത് നസ്മാബിയെ അറസ്റ്റ് ചെയ്തത്. നേരത്തേ വിചാരണക്കോടതിയും കഴിഞ്ഞ വര്‍ഷം അവസാനം ഒഡീഷ ഹൈക്കോടതിയും ഇവരുടെ ജാമ്യഹരജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈയില്‍ ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
മനുഷ്യാവകാശ സംഘടനകളായ എന്‍സിഎച്ച്ആര്‍ഒ, പിയുസിഎല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, എച്ച്ആര്എല്എന് എന്നീ സംഘടനകളാണ് ഇവര്‍ക്കു നിയമസഹായം നല്‍കിയിരുന്നത്.
നസ്മാബിക്ക് വേണ്ടി പ്രമുഖ അഭിഭാഷകരായ കോളിന് ഗോന്‍സാല്‍വ്സ്, മുഹമ്മദ് മുബിന് അഖ്താര്‍ എന്നിവര്‍ സുപ്രിംകോടതിയില്‍ ഹാജരായി.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT