സിപിഎമ്മിന് വോട്ട് ചെയ്യാമെന്ന ബിജെപി നിലപാട് ഭരണ പ്രതിസന്ധി സൃഷ്ടിക്കും
BY TK tk19 Nov 2015 4:23 AM GMT
TK tk19 Nov 2015 4:23 AM GMT
കാസര്‍കോട്: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള ബിജെപി തീരുമാനം ഭരണ പ്രതിസന്ധി സൃഷ്ടിക്കാനാണെന്ന് ആക്ഷേപം ശക്തം. 17 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് എട്ട്, എല്‍ഡിഎഫ് ഏഴ്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
യുഡിഎഫില്‍ ലീഗിലെ എ ജി സി ബഷീറും എല്‍ഡിഎഫില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. വി പി പി മുസ്തഫയുമാണ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. ലീഗ് അധികാരത്തില്‍ വരുന്നത് തടയാന്‍ ബിജെപിയുടെ രണ്ട് അംഗങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം, ബിജെപി പിന്തുണയോടെ ഒരുസ്ഥാനവും നേടേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. ബിജെപി പിന്തുണയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനാണ് പാര്‍ട്ടി തീരുമാനം. വീണ്ടും വോട്ടെടുപ്പ് നടന്നാല്‍ മല്‍സര രംഗത്തേക്ക് വരേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചതായി വിവരമുണ്ട്. അങ്ങനെവരുമ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ യുഡിഎഫ് അധികാരത്തിലേറും. ആദ്യത്തെ രണ്ടര വര്‍ഷം ലീഗും പിന്നീടുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ്സും പ്രസിഡന്റ് സ്ഥാനം വീതംവയ്ക്കാന്‍ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയില്‍ ധാരണയായിട്ടുണ്ട്. ആദ്യത്തെ രണ്ടര വര്‍ഷം ലീഗിലെ എ ജി സി ബഷീറും പിന്നീടുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ്സിലെ പാദൂര്‍ കുഞ്ഞാമുഹാജിയും പ്രസിഡന്റാവും.
അതേസമയം, ഭരണ പ്രതിസന്ധി സൃഷ്ടിക്കാനുള്ള ബിജെപി നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ കക്ഷികളെ ഭരിക്കാന്‍ അനുവദിക്കാതെ ജില്ലാ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാക്കാനുള്ള ബിജെപി നീക്കം പരക്കെ ചര്‍ച്ചയായിട്ടുണ്ട്. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
യുഡിഎഫില്‍ ലീഗിലെ എ ജി സി ബഷീറും എല്‍ഡിഎഫില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. വി പി പി മുസ്തഫയുമാണ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. ലീഗ് അധികാരത്തില്‍ വരുന്നത് തടയാന്‍ ബിജെപിയുടെ രണ്ട് അംഗങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം, ബിജെപി പിന്തുണയോടെ ഒരുസ്ഥാനവും നേടേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. ബിജെപി പിന്തുണയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനാണ് പാര്‍ട്ടി തീരുമാനം. വീണ്ടും വോട്ടെടുപ്പ് നടന്നാല്‍ മല്‍സര രംഗത്തേക്ക് വരേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചതായി വിവരമുണ്ട്. അങ്ങനെവരുമ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ യുഡിഎഫ് അധികാരത്തിലേറും. ആദ്യത്തെ രണ്ടര വര്‍ഷം ലീഗും പിന്നീടുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ്സും പ്രസിഡന്റ് സ്ഥാനം വീതംവയ്ക്കാന്‍ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയില്‍ ധാരണയായിട്ടുണ്ട്. ആദ്യത്തെ രണ്ടര വര്‍ഷം ലീഗിലെ എ ജി സി ബഷീറും പിന്നീടുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ്സിലെ പാദൂര്‍ കുഞ്ഞാമുഹാജിയും പ്രസിഡന്റാവും.
അതേസമയം, ഭരണ പ്രതിസന്ധി സൃഷ്ടിക്കാനുള്ള ബിജെപി നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ കക്ഷികളെ ഭരിക്കാന്‍ അനുവദിക്കാതെ ജില്ലാ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാക്കാനുള്ള ബിജെപി നീക്കം പരക്കെ ചര്‍ച്ചയായിട്ടുണ്ട്. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT