സിപിഎം രാഷ്ട്രീയ അധാര്‍മികതയുടെ പര്യായം: എസ്ഡിപിഐ
BY kasim kzm17 Feb 2018 2:56 AM GMT
kasim kzm17 Feb 2018 2:56 AM GMT
കൊച്ചി: സിപിഎം എന്ന പാര്‍ട്ടി രാഷ്ട്രീയ അധാര്‍മികതയുടെ ഏറ്റവും വലിയ പര്യായമായി മാറാനുള്ള ശ്രമത്തിലാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു.
ആശയ പാപ്പരത്തിലും അധാര്‍മിക സംഗതികളിലും ബിജെപിയോട് മല്‍സരിക്കുന്ന സിപിഎമ്മിനെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ നാണിപ്പിക്കുംവിധം മനസസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണ് സമീപകാലത്തായി സിപിഎമ്മിന്റെ ഭാഗത്തുനിന്നും സംഭവിക്കുന്നത്. മുഖ്യമന്ത്രിയും ഉപദേശികളും ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് മനുഷ്യാവകാശ വിധ്വംസക പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊല്ലുന്ന ക്രിമിനലുകള്‍ ഭാരവാഹിത്വം വഹിക്കുന്ന പാര്‍ട്ടിയായി സിപിഎം അധപ്പതിച്ചിരിക്കുന്നു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം മുമ്പെങ്ങുമില്ലാത്തവിധം ദലിത് പിന്നാക്ക മുസ്ലിം വിഭാഗങ്ങള്‍ക്കുനേരെ ക്രൂരമായ പീഡനങ്ങളാണ് പോലിസ് ആവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ രണ്ടാം തിയ്യതി തിരുവനന്തപുരത്ത് കുറുവ കോളനിയില്‍ കഴക്കൂട്ടം പോലിസും നാലാം തിയ്യതി വടയമ്പാടിയില്‍ പുത്തന്‍കുരിശ് പോലിസും ദലിതര്‍ക്കുനേരെ നടത്തിയ നരനായാട്ട് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
അധികാര മത്ത് തലയ്ക്കുപിടിച്ച മുഖ്യമന്ത്രിക്ക് അത് നിലനിര്‍ത്തുക എന്നതിനപ്പുറം മറ്റൊരു അജണ്ടയുമില്ല. കെ എം മാണിയെപ്പോലുള്ള അവസരവാദ അധികാര താല്പര്യ മാഫിയകളെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം സിപിഎമ്മിന് ഉണ്ടെന്നു പറയുന്ന രാഷ്ട്രീയ ധാര്‍മികതയുടെ കാപട്യത്തെയാണ് വെളിപ്പെടുത്തുന്നതെന്നും എം കെ മനോജ് കുമാര്‍ പറഞ്ഞു.
ആശയ പാപ്പരത്തിലും അധാര്‍മിക സംഗതികളിലും ബിജെപിയോട് മല്‍സരിക്കുന്ന സിപിഎമ്മിനെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ നാണിപ്പിക്കുംവിധം മനസസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണ് സമീപകാലത്തായി സിപിഎമ്മിന്റെ ഭാഗത്തുനിന്നും സംഭവിക്കുന്നത്. മുഖ്യമന്ത്രിയും ഉപദേശികളും ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് മനുഷ്യാവകാശ വിധ്വംസക പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊല്ലുന്ന ക്രിമിനലുകള്‍ ഭാരവാഹിത്വം വഹിക്കുന്ന പാര്‍ട്ടിയായി സിപിഎം അധപ്പതിച്ചിരിക്കുന്നു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം മുമ്പെങ്ങുമില്ലാത്തവിധം ദലിത് പിന്നാക്ക മുസ്ലിം വിഭാഗങ്ങള്‍ക്കുനേരെ ക്രൂരമായ പീഡനങ്ങളാണ് പോലിസ് ആവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ രണ്ടാം തിയ്യതി തിരുവനന്തപുരത്ത് കുറുവ കോളനിയില്‍ കഴക്കൂട്ടം പോലിസും നാലാം തിയ്യതി വടയമ്പാടിയില്‍ പുത്തന്‍കുരിശ് പോലിസും ദലിതര്‍ക്കുനേരെ നടത്തിയ നരനായാട്ട് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
അധികാര മത്ത് തലയ്ക്കുപിടിച്ച മുഖ്യമന്ത്രിക്ക് അത് നിലനിര്‍ത്തുക എന്നതിനപ്പുറം മറ്റൊരു അജണ്ടയുമില്ല. കെ എം മാണിയെപ്പോലുള്ള അവസരവാദ അധികാര താല്പര്യ മാഫിയകളെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം സിപിഎമ്മിന് ഉണ്ടെന്നു പറയുന്ന രാഷ്ട്രീയ ധാര്‍മികതയുടെ കാപട്യത്തെയാണ് വെളിപ്പെടുത്തുന്നതെന്നും എം കെ മനോജ് കുമാര്‍ പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT