സിനാന് വധക്കേസ് വിചാരണ പൂര്‍ത്തിയായി
BY fousiya sidheek9 May 2017 5:24 AM GMT
fousiya sidheek9 May 2017 5:24 AM GMT
വിദ്യാനഗര്‍: ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മാമുവിന്റെ മകന് മുഹമ്മദ് സിനാനി(21)നെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് പൂര്‍ത്തിയായത്. 2008 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സിനാന് ആനബാഗിലുവിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കിലെത്തിയ സംഘ്പരിവാര പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. 2008 ഏപ്രില്‍ 14ന് വിഷുദിനത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ബീച്ച്റോഡ് ആച്ചപ്പലൈനിലെ സന്ദീപ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷ്(21), അടുക്കത്ത്ബയല്‍ സ്വദേശികളായ കെ കിരണ്‍കുമാര്‍(29), കെ നിഥിന്‍കുമാര്‍(24) എന്നിവരാണ് പ്രതികള്‍. കേസില്‍ 48 സാക്ഷികളെ വിസ്തരിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി എന്‍ ഇബ്രാഹിമും പ്രതിഭാഗത്തിന് വേണ്ടി ബിജെപി നേതാവ് അഡ്വ. പി എസ് ശ്രീധരന് പിള്ളയുമാണ് ഹാജരായത്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT