സിംബാബ്വേയില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
BY kasim kzm25 Jun 2018 3:07 AM GMT
kasim kzm25 Jun 2018 3:07 AM GMT
ഹരാരെ: പ്രസിഡന്റ് എംനാഗ്വാഗയുടെ പ്രാചാരണ റാലിക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ സിംബാബ്വേയില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം പ്രസിഡന്റിനു നേരെയുള്ള വധശ്രമമായിരുന്നു വെന്നു ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബുലാവായോയില്‍ എംനാഗ്വാഗ്വ അണികളെ അഭിസംബോധന ചെയ്തു കഴിഞ്ഞ ഉടനെയായിരുന്നു ആക്രമണം. പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണിത്. സിംബാബ്വേ വൈസ് പ്രസിഡന്റ് അടക്കം 41 പേര്‍ക്കു പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ നിന്ന് എംനാഗ്വാഗ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജൂലൈ 30നാണ് സിംബാബ്വേയില് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT