സാമൂഹിക സുരക്ഷാ പെന്ഷന് അനര്‍ഹരുടെ ലിസ്റ്റിലും അപാകത; പരിഹരിക്കാന്‍ നിര്‍ദേശം
BY kasim kzm9 Sep 2018 1:56 AM GMT
kasim kzm9 Sep 2018 1:56 AM GMT
എച്ച് സുധീര്‍
പത്തനംതിട്ട: സാമൂഹിക സുരക്ഷാ പെന്ഷന് ഗുണഭോക്താക്കളിലെ അനര്‍ഹരെ കണ്ടെത്തുന്നതിനു തയ്യാറാക്കിയ പട്ടികയിലും അപാകത. ഇത് അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. അര്‍ഹരായ ആരെങ്കിലും ഒഴിവാക്കപ്പെട്ടതായി ശ്രദ്ധയില്‍ വന്നാല്‍ അവര്‍ക്ക് തടഞ്ഞുവച്ച പെന്ഷന് തുക എത്രയും വേഗം നല്‍കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് നിലവില്‍ സാമൂഹിക സുരക്ഷാ പെന്ഷന് വാങ്ങുന്ന 40,61,393 ഗുണഭോക്താക്കളില്‍ അനര്‍ഹരായ പലരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് 64,238 പേര് അനര്‍ഹരാണെന്നു കണ്ടെത്തിയതോടെ ഇവരുടെ പെന്ഷന് താല്‍ക്കാലികമായി തടയുകയായിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നു സേവന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള ആക്റ്റീവായ പെന്ഷന് ഗുണഭോക്താക്കളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അര്‍ഹതാ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് അനര്‍ഹരെ ഒഴിവാക്കിനിര്‍ത്തിയത്. ഈ പട്ടിക തയ്യാറാക്കിയതില്‍ അപാകത ഉണ്ടെന്ന പരാതി ഉയര്‍ന്നതോടെ വീണ്ടും പരിശോധന നടത്തി 4617 പേര്‍ക്കു കൂടി പെന്ഷന് നല്കി. നിലവില്‍ 59,621 പേരാണ് അനര്‍ഹരുടെ ലിസ്റ്റില്‍ ഇനിയും അവശേഷിക്കുന്നത്.മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നു ലഭിച്ച വിവരങ്ങള്‍പ്രകാരം 1000 സിസിയില്‍ കൂടുതല്‍ എന്ജിന് കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ സ്വന്തമായുള്ളവരുടെയും മരണ രജിസ്ട്രേഷന് ഡാറ്റയില്‍ നിന്നു മരണപ്പെട്ടവരുടെ പേരും മേല്‍വിലാസവും നിലവിലുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളുമായി ഒത്തുനോക്കിയുമാണ് അനര്‍ഹരെ കണ്ടെത്തിയത്. ഇത്രയേറെ പരിശോധനകള്‍ നടന്നിട്ടും അനര്‍ഹരുടെ പട്ടികയില്‍ നിരവധി ഗുണഭോക്താക്കള്‍ തെറ്റായി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വീണ്ടും പരാതി ഉയര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ അനര്‍ഹരെന്നു കണ്ടെത്തിയവരുടെ കാര്യത്തില്‍ വീണ്ടും പരിശോധന നടത്തി അന്തിമ ലിസ്റ്റ് നല്‍കണമെന്ന് അഡീ. ചീഫ് സെക്രട്ടറി ടി കെ ജോസ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. 15 ദിവസത്തിനകം പഞ്ചായത്ത് ഡയറക്ടര്‍ക്കാണ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഈ റിപോര്‍ട്ട് ലഭിച്ച് അഞ്ചുദിവസത്തിനകം ഡയറക്ടറേറ്റിലെ ഡിബിടി സെല്‍ ലിസ്റ്റ് ക്രോഡീകരിച്ച് അനര്‍ഹരുടെ പട്ടികയില്‍നിന്നൊഴിവാക്കി പെന്ഷന് പുനസ്ഥാപിച്ചു നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കി സര്‍ക്കാരിന് കൈമാറണം.
പത്തനംതിട്ട: സാമൂഹിക സുരക്ഷാ പെന്ഷന് ഗുണഭോക്താക്കളിലെ അനര്‍ഹരെ കണ്ടെത്തുന്നതിനു തയ്യാറാക്കിയ പട്ടികയിലും അപാകത. ഇത് അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. അര്‍ഹരായ ആരെങ്കിലും ഒഴിവാക്കപ്പെട്ടതായി ശ്രദ്ധയില്‍ വന്നാല്‍ അവര്‍ക്ക് തടഞ്ഞുവച്ച പെന്ഷന് തുക എത്രയും വേഗം നല്‍കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് നിലവില്‍ സാമൂഹിക സുരക്ഷാ പെന്ഷന് വാങ്ങുന്ന 40,61,393 ഗുണഭോക്താക്കളില്‍ അനര്‍ഹരായ പലരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് 64,238 പേര് അനര്‍ഹരാണെന്നു കണ്ടെത്തിയതോടെ ഇവരുടെ പെന്ഷന് താല്‍ക്കാലികമായി തടയുകയായിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നു സേവന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള ആക്റ്റീവായ പെന്ഷന് ഗുണഭോക്താക്കളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അര്‍ഹതാ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് അനര്‍ഹരെ ഒഴിവാക്കിനിര്‍ത്തിയത്. ഈ പട്ടിക തയ്യാറാക്കിയതില്‍ അപാകത ഉണ്ടെന്ന പരാതി ഉയര്‍ന്നതോടെ വീണ്ടും പരിശോധന നടത്തി 4617 പേര്‍ക്കു കൂടി പെന്ഷന് നല്കി. നിലവില്‍ 59,621 പേരാണ് അനര്‍ഹരുടെ ലിസ്റ്റില്‍ ഇനിയും അവശേഷിക്കുന്നത്.മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നു ലഭിച്ച വിവരങ്ങള്‍പ്രകാരം 1000 സിസിയില്‍ കൂടുതല്‍ എന്ജിന് കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ സ്വന്തമായുള്ളവരുടെയും മരണ രജിസ്ട്രേഷന് ഡാറ്റയില്‍ നിന്നു മരണപ്പെട്ടവരുടെ പേരും മേല്‍വിലാസവും നിലവിലുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളുമായി ഒത്തുനോക്കിയുമാണ് അനര്‍ഹരെ കണ്ടെത്തിയത്. ഇത്രയേറെ പരിശോധനകള്‍ നടന്നിട്ടും അനര്‍ഹരുടെ പട്ടികയില്‍ നിരവധി ഗുണഭോക്താക്കള്‍ തെറ്റായി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വീണ്ടും പരാതി ഉയര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ അനര്‍ഹരെന്നു കണ്ടെത്തിയവരുടെ കാര്യത്തില്‍ വീണ്ടും പരിശോധന നടത്തി അന്തിമ ലിസ്റ്റ് നല്‍കണമെന്ന് അഡീ. ചീഫ് സെക്രട്ടറി ടി കെ ജോസ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. 15 ദിവസത്തിനകം പഞ്ചായത്ത് ഡയറക്ടര്‍ക്കാണ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഈ റിപോര്‍ട്ട് ലഭിച്ച് അഞ്ചുദിവസത്തിനകം ഡയറക്ടറേറ്റിലെ ഡിബിടി സെല്‍ ലിസ്റ്റ് ക്രോഡീകരിച്ച് അനര്‍ഹരുടെ പട്ടികയില്‍നിന്നൊഴിവാക്കി പെന്ഷന് പുനസ്ഥാപിച്ചു നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കി സര്‍ക്കാരിന് കൈമാറണം.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT