സാബിത്ത് വധക്കേസ്: വിചാരണ രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു
BY kasim kzm22 May 2018 4:55 AM GMT
kasim kzm22 May 2018 4:55 AM GMT
വിദ്യാനഗര്‍: കോളിളക്കം സൃഷ്ടിച്ച സാബിത്ത് വധക്കേസ് വിചാരണ രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതിഭാഗം അഭിഭാഷകനായ പി എസ് ശ്രീധരന്‍പിള്ള ഫയല്‍ ചെയ്ത ഹരജിയിലാണ് സ്റ്റേ. നഗരത്തിലെ വസ്ത്രക്കട ജീവനക്കാരന് ചൂരി മീപ്പുഗിരിയിലെ സാബിത്ത് സുഹൃത്തിനൊപ്പം ടൗണില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ ജെപി കോളനിക്ക് സമീപം വച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തി കുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്.
പ്രതിഭാഗം അഭിഭാഷകന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്സരിക്കുന്നതിനാല് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തനിക്ക് ഹാജരാവാന്‍ പറ്റില്ലെന്നും വിചാരണ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ നല്കിയ അപേക്ഷയിലാണ് സ്റ്റേ.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കേണ്ട വിചാരണ ജൂണ്‍ നാല് വരെ മാറ്റിവച്ചു. ജൂണ്‍ നാലിന് പുതിയ വിചാരണ തീയതി കോടതി പ്രഖ്യാപിക്കും. കേസിലെ പ്രതികളും സാക്ഷികളും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു.
പ്രതിഭാഗം അഭിഭാഷകന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്സരിക്കുന്നതിനാല് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തനിക്ക് ഹാജരാവാന്‍ പറ്റില്ലെന്നും വിചാരണ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ നല്കിയ അപേക്ഷയിലാണ് സ്റ്റേ.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കേണ്ട വിചാരണ ജൂണ്‍ നാല് വരെ മാറ്റിവച്ചു. ജൂണ്‍ നാലിന് പുതിയ വിചാരണ തീയതി കോടതി പ്രഖ്യാപിക്കും. കേസിലെ പ്രതികളും സാക്ഷികളും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT